ഈറ്റപ്പുലിപോലെ ഇറ്റലി ഒട്ടും സ്വീറ്റ് അല്ലാത്ത തോൽവി സ്വിസ്സിന്
യൂറോപ്യൻ ഫുട്ബോളിന്റെ സകല സൗന്ദര്യവും നിറഞ്ഞ അത്യാവേശകരമായ മൽസരത്തിൽ കളിക്കാരും, കാണികളും ഒരിക്കലും ആഗ്രഹിക്കാത്ത പെനാൽറ്റി ഷൂട്ടൗണ്ടിന് ഒരിക്കൽ കൂടി റഷ്യയിലെ ചരിത്രമുറങ്ങുന്ന സെന്റ് പീറ്റേഴ്സ് ബർഗ് സാക്ഷിയായി. കളിക്കമ്പക്കാർ മിഴികൾ അടയ്ക്കാതെ കണ്ട യൂറോ കപ്പ് 2020 ആദ്യ ക്വാർട്ടർ ഫൈനലിൽ വിജയിച്ചു കയറാനുള്ള മോഹങ്ങൾ, അതിനായി നന്നായി അദ്ധ്വാനിച്ചിട്ടും ഭാഗ്യത്തിന്റെ അനുകൂല്യം ലഭിക്കാതെ പോയ സ്വിറ്റ്സർലണ്ടിനു കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ തുടർച്ചയായി മൂന്നാം വട്ടവും ജയം നേടിക്കൊണ്ട് 2008, 2012, ചാമ്പ്യന്മാരായ സ്പെയിൻ, നിശ്ചിത സമയത്തും അധിക സമയത്തും സമനില പിടിച്ചെങ്കിലും, നിർണായകമായ പെനാൽറ്റി ഷൂട്ടൗണ്ടിൽ 3-1 ന് സ്വിറ്റ്സർലണ്ടിനെ കീഴടക്കി ഒരിക്കൽ കൂടി യൂറോ കപ്പിൽ മുത്തമിടാനുള്ള സാദ്ധ്യതകൾ സജീവമാക്കി.
ലോക ഒന്നാം നമ്പർ ടീം ബൽജിയത്തിന് ഇനിയും വലിയൊരു അന്താരാഷ്ട്ര ടൂർണമെന്റ് വിജയത്തിനായി കാത്തിരിക്കുക തന്നെ വേണ്ടിയിരിക്കുന്നു. 43 വർഷങ്ങൾക്കു മുൻപ്, 1968-ൽ ഒരിക്കൽ മാത്രം തങ്ങളുടെ ഷോകേസിൽ കപ്പ് സൂക്ഷിക്കുവാൻ കഴിഞ്ഞിട്ടുള്ള ഇറ്റലി, ഈ ടൂർണമെന്റിൽ ഉടനീളം കാത്തു സൂക്ഷിച്ച മികച്ച ഫോമും, അജയ്യതയും മ്യൂണിക്കിൽ, അലിയൻസ് അറീനയിൽ കരുത്തരായ ബെൽജിയത്തിനെതിരെ കാഴ്ചവച്ചുകൊണ്ട് 2-1 ന് ആധികാരിക വിജയം നേടി. ചൊവ്വാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ കളി ഭ്രാന്തന്മാർക്ക് ആവേശകരമായൊരു കളി വിരുന്നൊരുങ്ങുമെന്നു തീർച്ച. ആദ്യ സെമി ഫൈനലിൽ ഇറ്റലി സ്പെയിനെ നേരിടുമ്പോൾ യൂറോപ്യൻ വൻകരയിലെ പാരമ്പര്യവും , കരുത്തുമുള്ള മികവുറ്റ രണ്ട് തുല്യശക്തികളിലൊരാൾക്ക് ഫൈനലിലേക്ക് ബർത്ത് ലഭിക്കും.
ഗ്രൂപ്പു മൽസരങ്ങളിൽ ഇറ്റലിക്കെതിരെ വിജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, പ്രീകാർട്ടറിൽ ലോക ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെതിരെ അട്ടിമറി വിജയത്തോടെ അവസാന എട്ടിലേക്ക് സ്ഥാനം പിടിച്ച സ്വിറ്റ്സർലാൻഡ് ആദ്യാവസാനം പൊരുതിയാണ് സ്പെയിനു മുൻപിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയത്. രണ്ട് മഞ്ഞക്കാർഡ് കണ്ട വിലക്കിലായ ക്യാപ്റ്റൻ ഗ്രാനിറ്റ് ജാക്കയുടെ അസാന്നിധ്യാം സ്വിസ് ടീമിന് ആദ്യ തിരിച്ചടിയായിരുന്നു. ഏറ്റവും മികച്ച താരങ്ങൾ മധ്യനിരയിലും, മുന്നേറ്റ നിരയിലുമുണ്ടായിരുന്ന സ്വിറ്റ്സർലാൻഡിന് കളിയുടെ 8-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഡെനിസ് സാക്കരിയയിലൂടെ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളിന്റെ നിമിഷം എന്നെന്നും വേട്ടയാടാതിരിക്കില്ല. ഈ ഒരു ഗോളിലാണ് സ്പെയിൻ മൽസരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിച്ചത്. സ്വിസ് ടീമിന്റെ പൊരുതുവാനുള്ള ആവേശമാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരിചയ സമ്പന്നനായ മിഡ് ഫീൽഡർ റെമോ ഫ്രൂളർ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിട്ടും കളിയിൽ തിരിച്ചുവരാനും, തിരിച്ചടിക്കാനും സാദ്ധ്യമാക്കിയത്. ക്വാർട്ടറിൽ ടീമിനെ നയിച്ച നായകൻ ജെർദൻ ഷക്കീരിയുടെ 68-ാം മിനിറ്റിലെ സ്പെയിൻ ഗോൾ കീപ്പറെ യാൻ സോമറെ മറികടന്ന ഗോൾ സമനില കണ്ടെത്തിയതിനു പിന്നാലെയാണ് ടീം പത്തുപേരായി ചുരുങ്ങിയത്.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ സ്പെയിനുവേണ്ടി ഡാനി ഓൽമോ, ജാറാർദ് മൊറേ നോ, മിക്കൽ ഓയർസബാൾ എന്നിവർ ക്രോസ് ബാറിനു കീഴിൽ മിന്നുന്ന സേവുകളോടെ സ്വിസ് വലയിൽ ഗോൾ കടത്താതെ കാവൽ നിന്ന യാൻ സോമറെ മറികടന്ന് മൂന്നു ഗോളുകൾ സ്പെയിനു വേണ്ടി സ്കോർ ചെയ്തു. സ്വിസ് ടീമിനു വേണ്ടി മാരിയോ ഗവ്രാനോവിച്ചിനു മാത്രമാണ് ലക്ഷ്യം കാണുവാൻ കഴിഞ്ഞത്.
ഇറ്റലി നിശ്ചയ ദാർഡ്യത്തോടെയാണ് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിനെതിരെ കളിക്കളത്തിലിറങ്ങിയത്. പകുതി സമയത്തിനു മുൻപ് തന്നെ നിക്കോളോ ബാരെല്ലയും, ലോറൻ സോ ഇൻസിനെയും ഇറ്റലിയെ അതിമനോഹരമായ ഗോളുകളിലൂടെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അധിക സമയത്താണ് പെനാൽറ്റിയിലൂടെ ബൽജിയത്തിനായി റൊമേലു ലുക്കാ കു ഒരു ഗോൾ മടക്കിയത്. പരിക്കു മൂലം കളിക്കുമോ എന്നു സംശയിച്ചിരുന്ന കെവിൻ ഡ്രിബ്രൂയ്നെ ബൽജിയത്തിനായി മധ്യനിരയിൽ കളിക്കാനിറക്കിയെങ്കിലും ഏദൻ ഹഡാസ് ടീമിലുണ്ടായിരുന്നില്ല.
ക്വാർട്ടറിലെ കളികൾ വിലയിരുത്തുമ്പോൾ ആദ്യ സെമിയിൽ ഇറ്റലിക്കു തന്നെയാണ് മുൻതൂക്കം. സ്പെയിൻ ഇറ്റലിക്കെതിരെ ആധിപത്യം നേടുവാൻ ഇന്നത്തെ ഫോമിൽ, സാദ്ധ്യതകൾ കുറവാണ്. ചൊവ്വാഴ്ച ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്പോൾ മികച്ച ഒരു മൽസരം ഉറപ്പാണ്.
എൻ. എസ്. വിജയകുമാർ
Comments
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'സ്വീറ്റ് ' അല്ലാത്ത തോൽവി സ്വ' at line 1
SELECT * FROM Comments where isActive = 2 AND heading = 'ഈറ്റപ്പുലിപോലെ ഇറ്റലി ഒട്ടും 'സ്വീറ്റ് ' അല്ലാത്ത തോൽവി സ്വിസ്സിന്' order by id desc;
Filename: views/News/view.php
Line Number: 96