കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം, കേസ് അന്വേഷിക്കുന്ന മട്ടാഞ്ചരി എ സി പി കെ ആർ മനോജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.അപകട സമയത്ത് കാർ ഓടിച്ചിരുന്നത് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മനു രാജ് ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.പൊലീസുകാരനാണ് ആ സമയത്ത് കാർ ഓടിച്ചതെങ്കിലും രേഖകൾ പ്രകാരം വാഹനത്തിൻ്റെ ഉടമ കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണെന്നാണ് പുറത്ത് വന്ന വിവരം.പരിക്കേറ്റ യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം താല്പര്യപെട്ടിരുന്നില്ല.
സി.ഐ ഓടിച്ച കാർ വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഹാര്‍ബര്‍ പാലത്തില്‍വെച്ച് അപകടത്തിൽ പെടുമ്പോൾ കൂടെ സുഹൃത്തായ വനിതാ ഡോക്ടറും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ വിമല്‍ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ഇവർ സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്താണ് നിർത്തിയത്. എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ പൊലീസുകാര്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്ന് സ്ഥലം വിട്ടിരുന്നു.സംഭവം വിവാദമായ ശേഷമാണ് തുടർ നടപടികൾ
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
Comments