പ്രളയം : മരണം 120 ആയി കാണാതായവർ 1300-ൽ ഏറെ
മിന്നൽ പ്രളയങ്ങളിൽ നടുങ്ങി വിറയ്ക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിൽ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 120 ആയി. കാണാതായവർ 1300 കവിഞ്ഞു. ജർമ്മനിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചിട്ടുള്ളത്. ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിലും പ്രളയം ദുരിതം വിതയ്ക്കുകയാണ്.
ജർമ്മനി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ എന്നതുപോലെ നെതർലാൻഡ്സിലും കനത്ത പേമാരി മൂലം നദികൾ കരകവിഞ്ഞൊഴുകുന്നു.
റോഡുകളിലൂടെ കുതിച്ചൊഴുകുന്ന പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുകയാണിവിടെ. ചില കെട്ടിടങ്ങളും തകർന്നു വീഴുന്നുണ്ട്. പ്രളയജലം മൂലം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ജർമ്മൻ പ്രസിഡണ്ട് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻ മെയർ.
റൈൻലാൻഡ്- പലാറ്റിനേറ്റ് മേഖലകളിലാണ് ഏറ്റവും കൂടുതൽ മരിച്ചത്- പേർ .60 പേർ. സമീപത്തുള്ള നോർത്ത് റൈൻ വെസ്റ്റ് ഫാലിയയിൽ മരണസംഖ്യ 47 ആണ്. കൊളോണിന് തെക്കു പടിഞ്ഞാറുള്ള എർഫ്സ്റ്റഡിൽ വീടുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബെൽജിയത്തും 12 പേരിലേറെപ്പേർ മരിച്ചു. നെതർലാൻഡ്സിലെ താഴ്ന്നപ്രദേശമായ ലിംബർഗിലെ തെക്കൻ പ്രവിശ്യ പ്രളയത്തിൽ ആകെ തകർന്ന മട്ടിലാണ്.
Comments