ചുഴലിക്കാറ്റിൽ നായരമ്പലം കടൽപ്പുറത്ത് വീടുകൾ തകർന്നു.
ഇന്നുരാവിലെ ഏഴു മണിക്ക് ശേഷമാണ് കനത്ത നാശം വിതച്ചുകൊണ്ട് നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.അറക്കൽ അംബ്രോസ്,മാവുങ്കശേരി ആൻ്റണി കനപ്പിള്ളി സൈമൺ എന്നിവരുടെ വീടുകളുടെ മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും വീശിയടിച്ച കാറ്റിൽ പറന്നുപോയി.ഉദയസൂര്യൻ വള്ളത്തിന്റെ പണിപ്പുരയും കാറ്റിൽ നിലംപൊത്തി.ഒട്ടേറെ നഷ്ടം വിതച്ച ചുഴലിക്കാറ്റ് അരകിലോമീറ്റർ ചുറ്റളവിലാണ് ആഞ്ഞടിച്ചത്. ഈ വർഷം ജനുവരിയി ലായിരുന്നു ശക്തമായ കടൽക്ഷോഭത്തിൽ കടൽ വെള്ളംകയറി മത്സ്യത്തൊഴിലാളികളുടെ ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായത് . മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഈ പ്രദേശത്തു പ്രകൃതിക്ഷോഭ ദുരന്തങ്ങൾ അടിക്കടിയുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.വിവരമറിഞ്ഞെത്തിയ നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസും പഞ്ചായത്ത് അംഗം സി സി സിജിയുടെയും നേതൃത്വത്തിൽനാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ നടത്തി.ദുരിതബാധിതർക്ക് അടിയന്തരസഹായമെത്തിക്കണമെന്നും വീടുകൾ എത്രയും വേഗം താമസയോഗ്യമാക്കിനൽകുവാനുള്ള നടപടികളെടുക്കണമെന്നും 12)o വാർഡ് മെമ്പർ ശ്രീമതി സിജി സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഫ്രാൻസിസ് ചമ്മണി
Comments