കണ്ണൂർ: ആഭ്യന്തര സംഘർഷത്തിൽ സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന് ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം. നെല്ലിപ്പാറയിലെ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഒരു മാസത്തിലധികം സുഡാനിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് വ്യോമസേന വിമാനത്തിൽ ദില്ലിയിലെത്തിച്ചത്. രാത്രിയോടെ കരിപ്പൂരിലും പുലർച്ചെ ആലക്കോട്ടെ വീട്ടിലുമെത്തിച്ചത്. ഏപ്രിൽ 14 നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്
പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം വിലാപയാത്രയായി നെല്ലിപ്പാറ ഹോളിഫാമിലി പള്ളിയിലേക്ക് എത്തിച്ച മൃതദേഹം പത്തരയോടെ സംസ്കരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സെക്യൂരിറ്റി ഓഫീസറായി സുഡാനില്‍ ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ഫ്ലാറ്റില്‍ മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് വെടിയേറ്റത്. അവധി ആഘോഷിക്കാൻ അവിടെയെത്തിയെത്തിയ ഭാര്യ സൈബല്ലയും മകളും അടുത്തുള്ളപ്പോഴായിരുന്നു മരണം.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
Comments