''ആദാമും ദൈവവും''
സിസ്റ്റർ ഗ്ലാഡിസ് ഓ എസ് എസ്
വിഷ്ണുനാരായണന് നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിത മാനവജീവിതത്തെ ഒരു വീരേതിഹാസമായി ചിത്രണം ചെയ്യുന്നതിനോടെപ്പം വീരനായകനായ മനുഷ്യന്റെ പ്രശസ്തി പാടുന്നതുമായ ഒരു നിർമ്മിതിയാണ്. വേർപാടിന്റെ വേദനയും സമാഗമത്തിന്റെ ആഹ്ലാദവും പ്രതിസ്ഫുരിക്കുന്ന പ്രണയഗീതങ്ങള് എഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ഉദാത്താശയങ്ങള് അചുംബിതമായ ഭാവസൗന്ദര്യത്തോടെ ആവിഷ്കരിക്കാനുള്ള അസാധരണപാടവുമുണ്ട്. കവിതയിൽ ദൈവത്തെ നിന്ദിക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അങ്ങനെയുള്ള ആവിഷ്‌കരണമല്ല ഇതിൽ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഒരു മതവും ദൈവത്തെ മനുഷ്യന്റെ ശത്രുവായി ചിത്രീകരിച്ചിട്ടില്ല. ക്രിസ്തുമതത്തിൽ വിശേഷിച്ചും ദൈവത്തെ മനുഷ്യന്റെ വത്സല പിതാവായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പാപം ചെയ്യുമ്പോൾ ദൈവം മനുഷ്യനെ ശിക്ഷിക്കാറുണ്ട്. എന്നാൽ എന്നേക്കുമായി തള്ളിക്കളയുന്നില്ല. പശ്ചാത്തപിച്ചു തിരിച്ചുവരുമ്പോൾ വാത്സല്യത്തോടെ സ്വീകരിക്കുന്നു. മനുഷ്യപ്രയത്നങ്ങളെ പ്രകീർത്തിക്കുന്നത് ഒരിക്കലും ദൈവനിന്ദയാകുന്നില്ല. 'ആദാമും ദൈവവും' എന്ന കവിതയിൽമനുഷ്യപ്രയത്‌ന സങ്കീർത്തനമേയുള്ളു. ദൈവനിന്ദയില്ല. ആദത്തിന്റെ വാക്കുകളിൽഅത് വ്യക്തമാണ്. ''മാപ്പു നല്‌കേണം,'' പ്രകാശൈകമൂർത്തിയാം ശ്രീമൽ'' എന്നെല്ലാം വിനയപൂർവ്വമാണ് ആദം ദൈവത്തിനുമുന്നിൽ സംസാരിക്കുന്നത്. കവിതയിലെ ആദം ഇന്നത്തെ നരവംശമാണ്.
''ആദം!'' എന് കൂടാരത്തി
ലാരിതു പുലർകാല-
ചാരുസിന്ദൂരം പോൽ വ
ന്നുണർത്തി വിളിക്കുന്നു''
''ഇതു ഞാൽ ദൈവം,
''കനിഞ്ഞിവിടെപ്പുല്പ്പായമേ-
ലിരിക്കാം തിടുക്കം പൂ
-ണ്ടെഴുന്നള്ളുവാ-ണ്ടെഴുന്നള്ളുവാനെന്തേ?''
ദൈവത്തോട് സുഹൃത്തിനോടെന്നപോലെ ഭാഷണം ചെയ്യുന്ന ഭാരതീയന്റെ ആത്മഭാവം ഈ ആധുനിക നരനുണ്ട്. നരവർഗം ഈ ഭൂമിയിലൊരു സ്വർഗം വിരചിക്കാൻ പാടുപെട്ടുകൊണ്ടിരിക്കെ ദൈവം തിരികെ സ്വർഗ്ഗത്തിലേയ്ക്ക് ക്ഷണിക്കുമ്പോൾ''നരവര്ഗം ദൈവത്തിന്റെ ക്ഷണം സ്വീകരിച്ചു സ്വർഗത്തിലേക്ക് പോയി'' എന്ന് ഒരു കവിക്ക് എഴുതാൻ പ്രയാസമായിരിക്കും. കവിതയില് 'സ്വർഗം നഷ്ടപ്പെടൽ' എന്നുള്ള ആശയം പ്രതീകാർത്ഥത്തിലാണ് കവിതയില് ആവിഷ്ക്കരിച്ചിരിക്കുന്നത്.
കവിതയില് ദൈവം ആദത്തെ സമീപിക്കുന്നതു ആദത്തിനു സ്വർഭാഗ്യം നഷ്ടമായതിനുശേഷം അനേകായിരം കൊല്ലങ്ങൾ കഴിഞ്ഞിട്ടുള്ള സമയമാണ് അവതരിപ്പിച്ചിരിക്കുന്നത്.
''വത്സരായുതം തള്ളിനീക്കി നേനേദനുളളില്''
ഇതില് നിന്ന് വ്യക്തമാകുന്നത് കവിതയിലെ ആദം പഴയ കഥാപാത്രമെന്നതിലുപരി, ഇന്നത്തെ നരവർഗത്തെക്കുടിയാണ്. ചുരുക്കിപ്പറഞ്ഞാൽ, ബൈബിളിലെ ആദമെന്ന ആ കഥാപാത്രത്തെക്കാൾ പതിനായിരം കൊല്ലങ്ങൾക്കുശേഷം ദൈവം ഭൂമിയിലേക്കിറങ്ങിവന്നു സന്ദർശിക്കുന്നുവെന്ന് ആരേപറ്റിപ്പറയുന്നുവോ അയാളാണ് കവിതയില് ആദം. ''വത്സരായുതം തള്ളിനീക്കി നേനേദനുളളില്' 'തള്ളിനിക്കി' മനുഷ്യനില്ലാത്ത സ്വർഗ്ഗത്തെപറ്റി ചിന്തിക്കാന് ദൈവത്തിനു കഴിയുന്നില്ല. തിന്നു നീയറിവിന്റെ മധുരക്കനി , ഞാനോ തിന്നുകയാണിന്നതിന് തിക്തമാം പുറന്തൊലി..തിരികെ അവനെ വിളിക്കുകയാണ് ദൈവം.. ആദം തിരികെ പോകാന് കൂട്ടാക്കുന്നുമില്ല. ആ അറിവ് അനുഗ്രഹമാണെന്നും അതിൽനിന്നു ലഭിക്കുന്നത് ദുഃഖമാണെങ്കില്‌പ്പോലും ദുഃഖത്തെ നേരിടാനുള്ള പൗരുഷം മഹത്താണെനും അയാൾക്കുറപ്പുണ്ട്..ഒന്നും കണ്ടെത്താനില്ലാത്തവന്റെ അലസസുഖത്തേക്കാൾ അന്വേഷിച്ചതു കണ്ടെത്താതെ അലയുന്നവന്റെ സാഹസീകത കൂടുതൽ മൂല്യവത്താണെന്ന് അയാൾ പഠിച്ചിരിക്കുന്നു. കവിതയിൽ കൂട്ടിനു തന്ന തന്റെ പെണിന്റെ മഹത്വം അവൻ ദൈവത്തിന്റെ മുന്നില് ഉദ്‌ഘോഷിക്കുയാണ് ഇവളാണന്നും പാപശിഷയേറ്റത്, തെറ്റി, ഇവളാണതു നേടിത്തന്നതീയുള്ളോന്നന്നും, തിരികെ എന്നെ മാത്രമല്ല അവളെയും വിളിക്കു.....കോര്ത്തകൈയഴിക്കുക ദേവകള്ക്കാകാം .....ഇവളില്ലങ്കില് നേടിയതെല്ലാം തുച്ഛം..എന്നു പറഞ്ഞ് ഭാര്യഭര്തൃബന്ധം ഭൂമിയില് ഒരു സ്വര്ഗം സാക്ഷാത്കരിക്കുന്നുവെന്നയാള് വിശ്വസിക്കുന്നു. ഈ ആദം ആധുനിക നരവർഗത്തിന്റെ പ്രതീകമാണ്. കവിതയിലെ ആദത്തിന് ഒരു പ്രതീകാത്മകാസ്തിത്വമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു.
നരവർഗത്തിന്റെ അന്തരാത്മാവില് കുടികൊള്ളുന്ന ദൈവബോധത്തിന്റെ മൂർത്തീഭാവമാണ് കവിതയിലെ ദൈവം. വിപ്ലവതത്ത്വ ശാസ്ത്രങ്ങളും ഭൗതിക ദർശനങ്ങളും യുക്തിവാദവും ശാസ്ത്രപുരോഗതിയുമെല്ലാം ഒത്തൊരുമിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചാലും മരിക്കാത്ത മാനവാന്തരാത്മാവിലെ ദൈവബോധം ദൈവമെന്ന അസ്തിത്വം ഉള്ളതിന്റെ ഫലം ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. അത് മനുഷ്യമനോരഹസ്യങ്ങളിലൊന്നാണ്. മനുഷ്യന്റെ അന്തരാത്മാവിലെ ദൈവമാണ് കവിതയില് പ്രത്യക്ഷമാകുന്ന ദൈവം. ഈ ദൈവമാണ് കവിതയിലെ ആദാമായ ആധുനിക നരനോട് സംസാരിക്കുന്നത്. അതായത് അവര് തമ്മിലുള്ള സംവാദം ആധുനിക നരന്റെ ആത്മഭാഷണമാണ്. ഈ ആധുനിക നരന് അവന്റെതായ പ്രത്യേക ധർമങ്ങളുണ്ട്. ദൈവം മനുഷ്യൻ നേടിയെടുത്ത കഴിവിൽ അഭിമാനിക്കുന്നു. സ്വര്ഗ്ഗഭാഗ്യം നഷ്ടമായിപോയതിൽ, ശാപത്തിൽ തളരാതെ എല്ലാം അതിജിവിച്ച് ഉയരങ്ങള് താണ്ടുന്ന മനുഷ്യനെ നോക്കി ദൈവം അത്ഭുതപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്നു. ദൈവം ആദത്തിന്റെ വളര്ച്ച കണ്ട്ആത്മാഭിമാനത്തോടെ സ്വർഗ്ഗത്തിലേക്ക് യാത്രയാകുന്നു.'
Comments