റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ഷൈസൺ പി. ഔസേഫ്. “സമാധാനപരമായ സഹവർത്തിത്വത്തിനും സാമൂഹിക വികസനത്തിനും ഡിജിറ്റൽ ആശയവിനിമയം” എന്ന വിഷയത്തിലാണ് അദ്ദേഹം മികച്ച അവതരണം നടത്തിയത്. ക്രിസ്തീയ ആശയവിനിമയരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖരടക്കം 40 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം വാർത്താവിനിമയ വിദഗ്ധരാണ് സമ്മേളനത്തിൽ ഒന്നിച്ചുകൂടിയത്.
സമ്മേളനത്തിൽ ഡോ. ഷൈസൺ പി. ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (The Face of the Faceless) എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. 125-ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം 2024-ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള പരിഗണനാ പട്ടികയിലും ഇടംപിടിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ഉൾപ്രദേശങ്ങളിലെ ആദിവാസി സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ട മലയാളിയായ കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ഒരുക്കിയിരിക്കുന്നത്.









Comments