Foto

ജാർഖണ്ഡ് സംസ്ഥാനത്ത് പാസ്റ്ററെ അജ്ഞാത അക്രമികൾ വെടിവെച്ചു കൊന്നു.

സലിം സ്റ്റീഫൻ സുരിൻ എന്ന പാസ്റ്റർ ആണ് കൊല്ലപ്പെട്ടത്. 
ഭാര്യയോടൊപ്പം ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേ, ബൈക്കു തടഞ്ഞു നിർത്തി ഭാര്യയുടെ കൺമുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. വെസ്റ്റ്സിംഗ്ഭും ജില്ലയിലായിരുന്നു സംഭവം.
കൊലപാതകത്തിൻ്റെ ലക്ഷ്യം ഇതുവരേയും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിങ്ങൾ വിദേശ മതം ഇവിടെ കൊണ്ടുവന്നു എന്ന് പറഞ്ഞാണ് വെടി ഉതിർത്തതെന്ന് പാസ്റ്ററോടോപ്പം ഉണ്ടായാരുന്ന ഭാര്യ ടാർസിസ് സരിൻ പറഞ്ഞു.

Comments

leave a reply

Related News