Foto

കോഴിക്കോട് രൂപത ഇനി അതിരൂപത ; ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.

കോഴിക്കോട്: മലബാറില്‍ അനേകായിരം ജീവിതങ്ങളെ പ്രകാശപൂര്‍ണമാക്കുകയും ചരിത്രഗതിയില്‍ വിശ്വാസസാക്ഷ്യത്തിന്റെ നെടുങ്കോട്ടയായി നിലകൊള്ളുകയും ചെയ്ത കോഴിക്കോട് റോമന്‍ കത്തോലിക്കാ രൂപതയെ റോമിലെ പരിശുദ്ധ സിംഹാസനം അതിരൂപതയായി ഉയര്‍ത്തിയതിന് ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിച്ച വടക്കന്‍ കേരളത്തിലെ വിശ്വാസിഗണത്തിന്റെയും വൈദിക-സന്ന്യസ്തവൃന്ദങ്ങളുടെയും ഭാരതസഭയുടെ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
സ്വര്‍ഗീയ അനുഗ്രഹവര്‍ഷത്തിന്റെ ആത്മീയനിറവുപോലെ കീര്‍ത്തനങ്ങളുടെ മഴ തോരാതെ പെയ്തിറങ്ങിയ അപരാഹ്ണത്തില്‍, കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയൊപോള്‍ദോ ജിറെല്ലി മുഖ്യകാര്‍മികത്വം വഹിച്ചു.
കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രഥമ മെത്രാപ്പോലീത്തയുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് പാപ്പായുടെ ലാറ്റിൻ ഭാഷയിലുള്ള അപ്പസ്തോലിക തിരുവെഴുത്ത് മലപ്പുറം ഫൊറോന വികാരി മോൺ.വിൻസെൻ്റ് അറക്കലും ഇംഗ്ലീഷ് ഭാഷയിൽ കോഴിക്കോട് ഫൊറോന വികാരി മോൺ. ജെറോം ചിങ്ങംതറയും മലയാള പരിഭാഷ കോഴിക്കോട് അതിരൂപത ചാൻസലർ ഫാ.സജീവ് വർഗീസും വായിച്ചതോടെ ദൈവജനം കൈയടികളോടെ സന്തോഷം പങ്കുവെച്ചു.
തുടർന്ന് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികന് മുന്നിൽ വിശ്വാസപ്രഖ്യാപനം നടത്തി. അപ പ്പസ്തോലിക നുൺ ഷ്യോ ആർച്ച് ബിഷപ്പ് ഡോ.ലെയോപോൾ ദോ ജിറെല്ലി കോഴിക്കോടിൻ്റെ പ്രഥമ മെത്രാപ്പോലിത്തക്ക് വേണ്ടി പ്രാർഥിച്ചു.
തുടർന്ന് ആർച്ച്ബിഷപ് ചക്കാലക്കലിനെ മെത്രാപ്പോലീത്തയുടെ ഭദ്രാസനപീഠത്തിലേക്ക് ആനയിച്ചു.തുടർന്ന് സഹകാർമികരായ മെത്രാപ്പോലീത്തമാരും മെത്രാൻമാരും വൈദികപ്രതിനിധികളും ഫൊറോന വികാരിമാരും സന്യാസഭാ സുപ്പീരിയർമാരും ദൈവജനത്തിൻ്റെ പ്രതിനിധികളായ അല്മായപ്രതിനിധികളും ആർച്ച്ബിഷപ്പിന് മുന്നിൽ വിധേയത്വം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ആർച്ച് ബിഷപ്പ്
ഡോ. ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.

Comments

leave a reply

Related News