Foto

പിന്‍വാതില്‍ നിയമനങ്ങളിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നു

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി പരീക്ഷയെഴുതി ഉദ്യോഗത്തിനായി കാത്തിരിക്കുമ്പോള്‍ മെറിറ്റും സംവരണവും പാലിക്കാതെ നിയമിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരിപ്പെടുത്തിയതിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയാണ് എന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ സ്വാഭാവികമാണെന്ന നിലപാട് തൊഴില്‍ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.

 
പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിന് പ്രധാന മാര്‍ഗ്ഗം തൊഴില്‍ സംവരണമാണ്. ഇത്തരത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുമ്പോള്‍ സംവരണ വ്യവസ്ഥ കൂടി അട്ടിമറിക്കപ്പെടുകയാണ്. സംവരണ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയ നടപടി മൂലം നഷ്ടമായ സംവരണ തസ്തികകളുടെ കണക്ക് പുറത്തുവിടാനും സര്‍ക്കാര്‍ തയ്യാറാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമായ തസ്തികകളിലേക്ക് പ്രത്യേക നിയമനം നടത്താന്‍ നടപടികളെടുക്കണമെന്നും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Comments

leave a reply

Related News