Foto

ക്രൈസ്തവർക്കു നേരെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം; 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. ജനുവരി 20 -ന് ബോർണോ സംസ്ഥാനത്തെ ചിബോക്ക് പ്രദേശത്താണ്  കലാപകാരികൾ ക്രൈസ്തവരെ കൊല്ലുകയും രണ്ട് ദൈവാലയങ്ങൾ നശിപ്പിക്കുകയും 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തത്. തീവ്രവാദികൾ സമൂഹത്തെ വളഞ്ഞതിനു ശേഷം വെടിവയ്ക്കുകയായിരുന്നു. രക്ഷപ്പെടാൻ കഴിയാതെ വന്ന ആൾക്കാരിൽ നിന്നും അവർ 17 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. 

2014 മുതൽ 300 ഓളം സ്‌കൂൾ വിദ്യാർത്ഥിനികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ ചിബോക്കിലെ ക്രൈസ്തവസമൂഹം തുടർച്ചയായ പീഡനങ്ങൾ നേരിടുകയാണ്. നൈജീരിയയിൽ പതിനായിരക്കണക്കിന് ക്രൈസ്തവരെ ബോക്കോ ഹറാം തീവ്രവാദികൾ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Comments

leave a reply

Related News