Foto

സംയുക്ത സർക്കുലറിലെ തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില്  ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു വേണ്ടിയുള്ള മേജര് ആര്ച്ച്ബിഷപ്പിന്റെ വികാരി ആര്ച്ച്ബിഷപ് ആന്റണി കരിയില് പിതാവും  സംയുക്തമായി പുറപ്പെടുവിച്ച സര്ക്കുലറിലെ (5/2022) തീരുമാനങ്ങള് അതിരൂപതയില് നിയമപരമായി നിലനില്ക്കുന്നതാണ്. ഇതു സംബന്ധിച്ച് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകള് നീക്കുന്നതിനാണ് ഈ അറിയിപ്പു നല്കുന്നത്. 

പരിശുദ്ധ പിതാവ് ഫ്രാന്‌സിസ് മാര്പാപ്പ 2022 മാര്ച്ച് 25-ന് അതിരൂപതയ്ക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകള്ക്കായുള്ള കാര്യാലയം ആര്ച്ച്ബിഷപ് ആന്റണി കരിയില് പിതാവിന് നല്കിയ കത്തില് (Prot. No. 463/2022,dated 1.4.2022: ' The Major Archbishop will undoubtedly want to send out a circular in the light of the Papal Letter of 25 March 2022, which should be considered the final decision on the matter'.) വ്യക്തമാക്കിയിരിക്കുന്ന വസ്തുത കളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തില് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജര് ആര്ച്ച്ബിഷപ്പില് നിക്ഷിപ്തമാണ്. അതിനാല് 7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങള് അനുസരിക്കാന് എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് എന്ന് ഇതിനാല് അറിയിക്കുന്നു.

മേജര് ആര്ച്ച് ബിഷപ് കര്ദ്ദിനാള് ജോര്ജ്ജ് ആലഞ്ചേരി
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ്

Comments

leave a reply

Related News