Foto

ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീയെയും കൂടെ ഉണ്ടായിരുന്ന കുട്ടികളെയും ബജ്‌രംഗ്‌ ദൾ പ്രവർത്തകർ ആക്രമിച്ചു.

ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീയെയും കൂടെ ഉണ്ടായിരുന്ന കുട്ടികളെയും ബജ്‌രംഗ്‌ ദൾ പ്രവർത്തകർ ആക്രമിച്ചു. ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരി കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെൺകുട്ടിക ളെയുമാണ് ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്തത്.

കഴിഞ്ഞ 31ന് രാത്രി 11ന് ഒഡീഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെറാംപൂർ രൂപത സംഘടിപ്പി ച്ച ക്യാമ്പിൽ പങ്കെടുക്കാനായി ജാർസുഗുഡയിലേക്ക് റൂർക്കല രാജറാണി എക്സ്‌പ്രസിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയു ന്നതു കണ്ട ഏതാനും ബജ്‌രം ഗ് ദൾ പ്രവർത്തകർ കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞു തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു.

ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ വലിയ സംഘം കാത്തുനിൽക്കുകയും ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറി ചോദ്യം ചെയ്യുകയുമായിരുന്നു. കുട്ടികളെ അനധികൃത മതപരിവർത്തനം നടത്തുന്നതിനായി കടത്തിക്കൊ ണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

കന്യാസ്ത്രീക്കു നേരേ അക്രമിസംഘത്തിന്റെറെ കൈയേറ്റവും വധഭീഷണിയുമുണ്ടായി. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അക്രമികൾ പിന്മാറിയില്ല. ഇതിനിടെ കന്യാസ്ത്രീയുടെ ഫോൺ അക്രമികൾ തട്ടിയെടുക്കുകയും ആർ പി എഫ് ആഫീസിലേക്കു കൊണ്ടുപോയി ഞായറാഴ്‌ച വരെ ഇവർ ഇവിടെയാണ് കഴിഞ്ഞത്. വിവരമറിഞ്ഞ കന്യാസ്ത്രിയുടെ മാതാ പിതാക്കളും പെൺകുട്ടികളുടെ മാതാ പിതാക്കളും സ്ഥലത്തെത്തിയിരുന്നു.
അക്രമിസംഘത്തിന്റെ ആരോപണം വ്യാജം ആണെന്ന് അറിഞ്ഞതോടെ വൈകുന്നേരം ആറോടെ ഇവരെ വിട്ടയച്ചു.

Comments

leave a reply

Related News