കൊച്ചി: വോയ്സ് ഓഫ് നൺസ് പ്രവർത്തക സമിതി അംഗങ്ങളായ റവ. സിസ്റ്റേഴ്സിന് സൈബർ സുരക്ഷ, ഡാറ്റാ സുരക്ഷ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (DPDP Act) എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷൻ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (POC), കൊച്ചിയിൽ നടന്ന കൊയിനോണിയ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ചു. സെഷന് നേതൃത്വം എലോയിറ്റ് ഇനോവേഷൻസ് & ബൈബിൾ ഓണിന്റെയും സിഇഒ ആയ ഡോ.തോംസൺ ഫിലിപ് ആയിരുന്നു.
മതസമൂഹങ്ങളും ശുശ്രൂഷാ സ്ഥാപനങ്ങളും ഡിജിറ്റൽ ലോകത്ത് വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു. ശുശ്രൂഷ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ആശയവിനിമയം, ഭരണനിർവഹണം എന്നിവ ദിനംപ്രതി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ, വ്യക്തിഗതവും സ്ഥാപനാത്മകവുമായ സൂക്ഷ്മവിവരങ്ങളുടെ സംരക്ഷണം ഒരു നൈതിക ബാധ്യത മാത്രമല്ല, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമുള്ള നിയമബാധ്യത കൂടിയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.
ഡോ. തോമ്സൺ ഫിലിപ്പ് സൈബർ തട്ടിപ്പുകൾ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ, വ്യക്തിഗതവും സ്ഥാപനാത്മകവുമായ ഡാറ്റ സംരക്ഷണം, ശക്തമായ പാസ്‌വേഡ് ശീലങ്ങൾ, സുരക്ഷിതമായ ഓൺലൈൻ ആശയവിനിമയം എന്നിവ വിശദീകരിച്ചു. DPDP ആക്ടിന്റെ പ്രധാന ഘടകങ്ങളായ നിയമാനുസൃത ഡാറ്റ പ്രോസസ്സിംഗ്, സമ്മത മാനേജ്മെന്റ്, ഡാറ്റ മിനിമൈസേഷൻ, വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഉത്തരവാദിത്വം എന്നിവയും അദ്ദേഹം അവതരിപ്പിച്ചു. വിദ്യാർത്ഥികൾ, കുടുംബങ്ങൾ, വിശ്വാസികൾ, ഗുണഭോക്താക്കൾ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, ക്രമബദ്ധവും നിയമാനുസൃതവുമായ ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചർച്ച്-വിദ്യാഭ്യാസ മാനേജ്മെന്റ് സിസ്റ്റങ്ങളിലെ ഘടനാപരമായ ആക്സസ് കൺട്രോൾ, സുരക്ഷിത സിസ്റ്റം ആർക്കിടെക്ചർ, എൻക്രിപ്ഷൻ, റോളിനെ അടിസ്ഥാനമാക്കിയ അനുമതികൾ എന്നിവയുടെ പ്രാധാന്യവും സെഷനിൽ വിശദീകരിച്ചു.
ഇന്ററാക്ടീവ് രീതിയിൽ നടന്ന സെഷനിൽ സിസ്റ്റർമാർ സജീവമായി പങ്കെടുത്തു. അവരുടെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഡിജിറ്റൽ ബോധവൽക്കരണവും നിയമാനുസരണവും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത അവർ പുതുക്കി ഉറപ്പിച്ചു.
ഡിജിറ്റൽ കാലഘട്ടത്തിലെ മതജീവിതത്തിനും ശുശ്രൂഷയ്ക്കും ഈ സെഷൻ അത്യന്തം പ്രസക്തവും സമയോചിതവുമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു; വിവരസമ്പന്നവും പ്രയോജനപ്രദവുമായ അവതരണത്തിന് അവർ നന്ദിയും അറിയിച്ചു.










Comments