Foto

കുര്‍ബാനയോടുള്ള ഭക്തി വിശ്വാസത്തില്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കും: ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്

കൊച്ചി: കുരിശില്‍ സ്വയംബലിയായി അര്‍പ്പിച്ച യേശുവിനെ അനുദിനം ആഴത്തില്‍ അനുഭവവേദ്യമാക്കിത്തരുന്ന ഒന്നാണ് പരിശുദ്ധ കുര്‍ബാന. മനുഷ്യവംശത്തിനു മുഴുവന്‍ ജീവനുണ്ടാകുന്നതിനുവേണ്ടി അന്ത്യഅത്താഴവേളയില്‍ തൻ്റെ ശരീരവും രക്തവും പകുത്തു നല്കിക്കൊണ്ട് മനുഷ്യരോടുള്ള തൻ്റെ അതിരറ്റ സ്‌നേഹം വെളിപ്പെടുത്തിയ ഈശോയുടെ സജീവ സാന്നിധ്യമാണ് നാം കുര്‍ബാനയില്‍ അനുഭവിക്കുന്നത്. പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുന്നു എന്ന് ബിഷപ് മാര്‍ ഐറേനിയോസ് പ്രസ്താവിച്ചു. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെൻ്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്‌സ് ടീം പരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളാണ് മൂന്നു ദിവസത്തെ പരിശീലന കളരിയില്‍ പഠനവിധേയമാക്കിയത്.

കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം 2023 ഡിസംബര്‍ 1,2,3 തീയതികളിലായി വല്ലാര്‍പാടം മരിയന്‍ തീര്‍ഥാനടകേന്ദ്രത്തില്‍ വച്ച് കേരള കത്തോലിക്കാസഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെടുന്നതാണ്.


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News