Foto

ഇന്നത്തെ വിശുദ്ധന്‍ - വി.ജോണ്‍ ഫ്രാന്‍സിസ് റേജീസ്

വി.ജോണ്‍ ഫ്രാന്‍സിസ് റേജീസ്

1597 ജൂണ്‍ 31-ാം തീയതിയാണ് വി. ജോണ്‍ ഫ്രാന്‍സീസ് റേജിസ് ജനിച്ചത്. ഈശോസഭക്കാര്‍ നടത്തിയിരുന്ന കോളേജിലാണ് വി.ജോണ്‍ വിദ്യാഭ്യാസത്തിനായി അയയ്ക്കപ്പെട്ടത്. ഈശോസഭക്കാരുടെ ജീവിതത്തില്‍ ആകൃഷ്ടനായ വി.ജോണ്‍ 18-ാമത്തെ വയസില്‍ ഈശോസഭയില്‍ പ്രവേശിച്ചു. ഏറ്റവും എളിയ ജോലികള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ജോണ്‍, ഏവര്‍ക്കും ഒരു മാതൃകയായിട്ടാണ് തന്റെ ജീവിതം നയിച്ചത്.1630-ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട് ജോണ്‍ ആത്മാക്കളുടെ രക്ഷയ്ക്കായി തന്റെ ജീവിതത്തെ മുഴുവനായി സമര്‍പ്പിച്ചു. ഗ്രാമ-പട്ടണഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സുവിശേഷം പ്രസംഗിച്ചു. അനേകായിരങ്ങളെ മാനസാന്തരത്തിലേയ്ക്കു നയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് സാധിച്ചു. ദരിദ്രരെ സഹായിക്കുന്നതിന് ജോണ്‍ സദാ തത്പരനായിരുന്നു. സഹായം ആവശ്യപ്പെട്ട് വരുന്നവരെ തനിക്കാവുംവിധം അദ്ദേഹം സഹായിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം മാശഹസിലേയ്ക്ക് സുവിശേഷപ്രഘോഷണത്തിനായി പോവുകയായിരുന്നു. മഞ്ഞുകട്ടകള്‍ മൂടിക്കിടന്നിരുന്ന ഒരു മല കയറുന്ന വഴി അദ്ദേഹം കീഴ്പ്പോട്ടു വീഴുകയും വീഴ്ചയില്‍ കാല് ഒടിയുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹസന്യാസിയുടെ സഹായത്തോടെ ശേഷിച്ച ആറ് മൈല്‍ ദൂരം സഞ്ചരിച്ച് അവര്‍ ലക്ഷ്യസ്ഥലത്തെത്തി. എന്നാല്‍ വൈദ്യനെ വരുത്തി ചികിത്സിക്കുന്നതിനു പകരം അദ്ദേഹം ദൈവാലയത്തില്‍ പ്രവേശിച്ച് കുമ്പസാരം കേള്‍ക്കാന്‍ ആരംഭിച്ചു. ദീര്‍ഘനേരം അവിടെയിരുന്ന് കുമ്പസാരിപ്പിച്ച അദ്ദേഹത്തിന്റെ കാല് പരിശോധിക്കാനായി വികാരിയച്ചന്‍ എത്തിയപ്പോള്‍ അത്ഭുതകരമായി കാല് സുഖമാക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടത്.1640 ഡിസംബര്‍ 31-ാം തീയതി, 'ഈശോയേ എന്റെ രക്ഷകാ, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്വര്‍ഗത്തിലേക്കു യാത്രയായി

Comments

leave a reply

Related News