കോട്ടയം : കുറവിലങ്ങാട്ദേവമാതാ കോളേജിലെ ഒന്നാം വർഷ ബി.കോംവിദ്യാർത്ഥിയായ ആൽവിൻ ജിമ്മിയുടെ ജീവിതം ഇ കഴിഞ്ഞ മാർച്ച് 23 ന് കുര്യനാട് ബന്ധു വീട്ടിൽ നിന്ന് മടങ്ങുന്നതിനിടയിൽ വാഹനാപകടത്തിൻ്റെ രൂപത്തിലാണ് പൊലിഞ്ഞുപോയത് .അപകടം നടന്നയുടനെഅടുത്തുള്ള മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംഅതീവ ഗുരുതരാവസ്ഥയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകകയായിരുന്നു .ആൽവിനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതിഗതികൾ ആശാവഹമായിരുന്നില്ല . തലക്ക് ഏറ്റ ആഴത്തിലുള്ള മുറിവ് കാരണം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. DECOMPRESSVE CRANIECTOMY എന്ന ഹെഡ് സർജറിക്ക് ശേഷവും ആൽവിൻ്റെ നില ഗുരുതരമായി തന്നെ തുടർന്നു .ഇനി ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചന്ന് തിരിച്ചറിഞ്ഞ ആൽവിൻ്റെ മാതാപിതാക്കൾ വേദനയോടെയെങ്കിലും അവയവദാനത്തിനുള്ള സമ്മതം നൽക്കുകയായിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുകയും EMPANELLED CERTIFICATION വിദഗ്‌ധരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മസ്തിഷ്ക മരണം സ്ഥിതീകരിക്കുകയും ചെയ്തു.
തുടർന്ന് ആൽവിൻ്റെ ലിവർ , ഇരു കോർണിയകൾ, പാൻക്രിയാസ് , വൃക്കകൾ എന്നിവ മറ്റ് അടിയന്തര ചികിത്സാ ആവശ്യമുള്ള രോഗികൾക്കായി ദാനം ചെയ്യുകയായിരുന്നു . ആൽവിൻ്റെ വൃക്കകളിലൊന്നും , കോർണിയ എന്നിവ കോട്ടയം ജി എം സി ഹോസ്പിറ്റലിലേക്കും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ഹോസ്പിറ്റലിലേക്കും ലിവർ ലേക്ഷോർ ഹോസ്പിറ്റലിലേക്കുമാണ് അർഹരായ രോഗികൾക്കായി കൊണ്ട് പോയത്.
ഉദയംപേരൂർ കല്ലുപറമ്പിൽ പ്രവാസിയായ ജിമ്മിച്ചൻ്റെയും ധന്യയുടെയും മകനാണ് ഇരുപത്കാ..രനായ ആൽവിൻ ജിമ്മി.
Comments