Foto

തിരുവല്ല അതിരൂപതയിലെ ഏക റമ്പാച്ചനായിരുന്ന വന്ദ്യ ഏബ്രഹാം കരിമ്പനാമണ്ണിൽ കർത്താവിൽ നിദ്ര പ്രാപിച്ചു

തിരുവല്ല അതിരൂപതയിലെ ഏക റമ്പാച്ചനായിരുന്ന വന്ദ്യ ഏബ്രഹാം കരിമ്പനാമണ്ണിൽ റമ്പാച്ചൻ [73] ഇന്ന് രാവിലെ 4.35 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 26 - ന് രാവിലെ 10.30 -ന് മാതൃ ഇടവകയായ കരിമ്പനാംകുഴിയിൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. നാളെ വൈകുന്നേരം 5 -ന് ഭൗതികശരീരം കരിമ്പനാംകുഴിയിലെ വീട്ടിലേക്ക് സംവഹിക്കുന്നതാണ്.

മാതാപിതാക്കൾ പരേതരായ ഏബ്രഹാം & മറിയാമ്മ. സഹോദരങ്ങൾ: ബേബി, കുഞ്ഞുമോൻ, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞൂട്ടി, ജോസ്,ബ്ര. ഗ്രേഷ്യസ് 0.I.C, റോസമ്മ, പൊടിമോൾ, ലാലി.  സി.റ്റെസി S.I.C സഹോദര പുത്രിയാണ്.

മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി. 1975-ൽ മാർ അത്തനാസിയോസ് പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.വണ്ടൻമേട്, ചേറ്റുകുഴി, ചക്കുപള്ളം, നെറ്റിത്തൊഴു, തിരുമേനി,ചെങ്ങരൂർ, കുന്നന്താനം,മാരാമൺ, പായിപ്പാട്,കോട്ടൂർ, തിരുവൻവണ്ടൂർ, കോയിപ്പുറം, അമിച്ചകരി,എരുമേലി, സീരി തുടങ്ങിയ സ്ഥലങ്ങളിൽ വികാരിയായിരുന്നു.

കടവനാട് എസ്റ്റേറ്റ് മാനേജരായും , അതിരൂപതാ പ്രൊക്യുറേറ്ററായും, പുഷ്പഗിരി മെൻസ് ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2017 മുതൽ ദൈവദാസൻ മാർ ഈവാനിയോസ് കബർ ചാപ്പലിന്റ ചാപ്ലയനായിരുന്നു.

Comments

leave a reply