Foto

ഇന്നത്തെ വിശുദ്ധന്‍ വി.മെത്തോഡിയൂസ്

സിസിലിയിലെ സീറാക്യൂസാണ് വി.മെത്തോഡിയൂസ് ജനിച്ചത്.ഉന്നതവിദ്യാഭ്യാസം നേടിയശേഷം മെത്തേഡിയൂസ് ഉന്നതമായ ജോലി നേടുവാനായി കോണ്‍സ്റ്റാന്റിനോപ്പിളിലേയ്ക്കു യാത്ര തിരിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിയ അദ്ദേഹത്തെ ഒരു സന്യാസിയാണ് സ്വീകരിച്ചത്. കുറച്ചുദിവസം അദ്ദേഹം ആ സന്യാസിയോടൊത്ത് പാര്‍ത്തു.ലൗകികമോഹങ്ങളാല്‍ കലുഷിതമായിരുന്ന മെത്തോഡിയൂസിന്റെ ഹൃദയത്തെ ദൈവത്തിങ്കലേയ്ക്കു തിരിക്കുവാന്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സന്യാസിക്കായി. അവസാനം സന്യാസിയുടെ പ്രേരണയാല്‍ മെത്താഡിയൂസ് പെനൊലാക്കോസ് എന്ന ആശ്രമത്തില്‍ പ്രവേശിച്ചു. അദ്ദേഹം അതിവേഗം വിശുദ്ധിയില്‍ വളര്‍ന്നുവന്നു.ഈ സമയത്താണ് പ്രതിമകളെ എതിര്‍ത്തുകൊണ്ടുള്ള മതപീഡനം നടന്നിരുന്നത്. ഈശോയുടെ പ്രതിമ ഉപയോഗിച്ച് ആരാധിക്കരുത് എന്നായിരുന്നു കല്പന. 813-ല്‍ ലെയോ 5-ാമന്‍ മതപീഡനം ശക്തമാക്കി. ഇതിനെ തുടര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കിനെ നാടുകടത്തി. ഈ സാഹചര്യങ്ങളിലും മെത്തോഡിയൂസ് പ്രതിമകള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. ഇത് ചക്രവര്‍ത്തിയുടെ ശത്രുതയ്ക്ക് കാരണമാക്കി. അധികം താമസിക്കാതെ മെത്തഡിയൂസ്, പാത്രിയാര്‍ക്കിനെ നാടുകടത്തിയ വിവരവും മറ്റ് സംഭവങ്ങളും പരിശുദ്ധ പിതാവിനെ അറിയിക്കുന്നതിനായി റോമിലേയ്ക്കു പോയി.ലെയോ 5-ാമന്റെ മരണശേഷം മടങ്ങിയെത്തിയ മെത്തോഡിയൂസ് പുതിയ ചക്രവര്‍ത്തിയായ മൈക്കിളിന് മാര്‍പാപ്പായുടെ ഒരു എഴുത്ത് നല്‍കി. അതു വായിച്ച ചക്രവര്‍ത്തി, മെത്തഡിയൂസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി മര്‍ദ്ദിക്കുകയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തോളം അദ്ദേഹത്തിന്റെ കാരാഗൃഹവാസം നീണ്ടു. മൈക്കിളിനു ശേഷം വന്ന തിയോഫിലസും മുന്‍ഗാമികളുടെ നടപടികള്‍ തന്നെ തുടര്‍ന്നു. തെയോഫിലസ് 842-ല്‍ മരിച്ചതോടെ രാജ്ഞി തെയോഡോറ ഭരണമേറ്റു. അവര്‍ മെത്തോഡിയൂസിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്.നിരവധി വിശുദ്ധരുടെ ജീവചരിത്രം എഴുതുകയും കോണ്‍സ്റ്റന്റിനോപ്പിളിലെ പാട്രിയാര്‍ക്കായി സേവനമനുഷ്ഠിക്കുകയും ചെയ്ത വിശുദ്ധനാണ് മെത്തോഡിയൂസ്. 

Comments

leave a reply