Foto

ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം: മുഴുവൻ ജീവനക്കാർക്ക് സുരക്ഷ

തിരുവനന്തപുരം: ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർദ്ധിക്കും കൊലപാതകം കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ നഴ്‌സുമാർ മെഡിക്കൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്‌റ്റീരിയൽ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും വിശദീകരിച്ചു. 
 ആശുപത്രിയിൽ ഉണ്ടാക്കുന്ന നഷ്‌ടത്തിന്‍റെ ആറ് ഇരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഓർഡിനൻസ് തയാറാക്കിയിരിക്കുന്നത് ആഭ്യന്തര ആരോഗ്യ നിയമ സെക്രട്ടറിമാരാണ് വിവിധ തലങ്ങളിൽ നിന്നുയർന്ന വ്യവസ്ഥകൾ ചർച്ച ചെയ്‌ത് ഓർഡിനൻസ് തയാറാക്കിയത് മന്ത്രിസഭായോഗം അംഗീകരിച്ച ഓർഡിനൻസ് ഗവർണർക്ക് അയക്കും ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവിൽ വരും പിന്നീട് ബില്ലായി നിയമസഭയിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ വിശദമായ ചർച്ച നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

Comments

leave a reply

Related News