Foto

എല്ലാം കണ്ടും കേട്ടും പഠിച്ചിരുന്ന പഴയതലമുറയുടെ ശൈലിയിലേക്ക് പുതുതലമുറയെ നാം വഴി തിരച്ചുവിടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ പ്രകൃതിസത്യങ്ങളും അതിന്റെ ആദ്ധ്യാത്മികപാഠങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ ഗ്രഹിക്കുകയുള്ളൂ.

ഡോ. അനീഷ് അങ്ങാടിയത്ത് CST 

കാട് കഥ പറഞ്ഞാൽ

കാട് കഥ പറഞ്ഞാൽ അത് കാടെന്ന വലിയ കുടുംബത്തിൽനിന്നും അകന്നുമാറി പ്പോയ മനുഷ്യന്റെയും കഥയായി മാറുന്നു. കാടിന്റെ സ്വച്ഛതയിൽ നിന്നും സംസ്കൃതി യുടെ മടിത്തട്ടിലേക്കാണ്. അവൻ ഗൃഹപ്രവേശം ചെയ്തതെങ്കിലും കാടിന്റെ അംശം അവനെ വിട്ടുപിരിയുന്നില്ല. ആ ആദിപ്രരൂപത്തെ ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് കാട് ഒരു ആത്മവിദ്യാലയമാണ്. “മനുഷ്യൻ ആദ്യം പിറന്ന വീട്' എന്ന ഗാനശകലം നമ്മെ ഓർമ്മിപ്പിക്കുന്നതും എത്ര കാതം കഴിഞ്ഞാലും നാം കാടിന്റെ മക്കളാണെന്ന സത്യം തന്നെയാണ്. ഇനി കാടിനെ മനഃപൂർവ്വം നാം വിസ്മരിച്ചാൽ നാം വാഴുമിടത്തിന്റെ നില നില്പ് സാധ്യമാകുന്നതെങ്ങനെ? സാങ്കേതികവിദ്യ നവമാനവനെ എത്ര പരിഷ്കൃതനാ ക്കിയാലും പ്രകൃതിയിലേക്ക് മടങ്ങാതെ തരമില്ലെന്നതിന് രണ്ടു പക്ഷമില്ല. ഇക്കാര്യം പുതുതലമുറയോട് പറഞ്ഞു കൊടുക്കാൻ അറിവുള്ളവർ ബാധ്യസ്ഥരാണ്. അവരുടെ ഇളം മനസ്സ് പാകപ്പെടുന്നതോടൊപ്പം കാടോർമ്മകൾ അവരുടെ ഹൃദയാകാശത്തിൽ വിസ്മയം തീർക്കണം. നാളേയ്ക്കുള്ള നിലനില്പിന് ഇതാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അതിനുള്ള ഒരു ഉദ്യമമാണ് ഡോ. സെബാസ്റ്റ്യൻ വളർകോട്ടിന്റെ "കാട് കഥ പറയുമ്പോൾ' എന്ന പ്രകൃതി നിരീക്ഷണ നോവൽ.

ബാലസാഹിത്യരംഗം മലയാളത്തിൽ അത്ര മോശമല്ലാതെ വളർച്ച പ്രാപിച്ചിട്ടുണ്ട ങ്കിലും അതിൽ പ്രകൃതിപാഠങ്ങൾ പകർന്നു നല്കുന്നവ അത്രക്കില്ല എന്നു പറയേണ്ടി യിരിക്കുന്നു. അതിനുള്ള ഉദ്യമങ്ങൾ ചിലതെല്ലാം ഉണ്ടായിട്ടുണ്ടെന്നത് വിസ്മരിക്കുന്നി ല്ല. എന്നാൽ ആ ഉദ്യമങ്ങളെയെല്ലാം കൂട്ടിച്ചേർത്ത് ഒരു പുതിയ വഴിവെട്ടാനാണ് “കാട് കഥ പറയുമ്പോൾ' എന്ന നോവൽ ശ്രമിക്കുന്നത്.

കാർട്ടൂൺ ചിത്രങ്ങളിലും ഇമേജുകളിലും നവമാധ്യമങ്ങളിൽ കുട്ടികൾക്കുവേണ്ടി യുള്ള നിരവധി പരിപാടികളിലും നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾ ഏറെ ആകർഷിതരാ കുന്നുണ്ടെന്നത് വാസ്തവാണ്. അവർ ജനിച്ചു വീഴുന്നത് ദൃശ്യമാധ്യമ സംസ്ക്കാരത്തി ലേക്കായതിനാൽ അവരെ തെറ്റു പയാനുമാവില്ല. മരങ്ങളും കിളികളും അണ്ണാറക്കണ്ണനു മെല്ലാം ഏറ്റവും ചെറിയ ക്ലാസ്സിൽ എത്തുന്നതിനുമുമ്പു തന്നെ വെർച്യുൽ റിയാലിറ്റിയി ലൂടെ അവർക്ക് ഹൃദിസ്ഥമാണ്; യാഥാർത്ഥ്യം അവർക്ക് അന്യവും. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് കാടനുഭവം പ്രദാനം ചെയ്യുന്ന ഇത്തരമൊരു നോവൽ രചിക്കാൻ ഗ്രന്ഥ കാരൻ ശ്രമിച്ചിരിക്കുന്നതെന്നു തോന്നുന്നു. എല്ലാം കണ്ടും കേട്ടും പഠിച്ചിരുന്ന പഴയത ലമുറയുടെ ശൈലിയിലേക്ക് പുതുതലമുറയെ നാം വഴി തിരിച്ചു വിടേണ്ടിയിരിക്കുന്നു.

എങ്കിൽ മാത്രമെ പ്രകൃതി സത്യങ്ങളും അതിന്റെ ആദ്ധ്യാത്മികപാഠങ്ങളും നമ്മുടെ കുഞ്ഞുങ്ങൾ ഗ്രഹിക്കുകയുള്ളൂ. പെട്ടെന്നുള്ള ഒരു സാംസ്കാരികമാറ്റവും ജനറേഷൻ ഗ്യാപ്പും അന്യമാക്കിയത്, ഇത്തരമൊരു ആദ്ധ്യാത്മികതയാണ്. അതിലേക്ക് പുതുത ലമുറ കടക്കുന്നില്ലെങ്കിൽ അവർ ഒരിക്കലും നല്ല മനുഷ്യരാകില്ല എന്നതു തീർച്ചതന്നെ. നവസാങ്കേതികത നല്കുന്ന വെർച്യുൽ അനുഭൂതിയിൽ അവർ പരിമിതരാവുകയും പ്രകൃതിബന്ധമറ്റ് സമൂഹവും പ്രപഞ്ചവും ദൈവവും ചേരുന്ന സമഗ്രതാസങ്കല്പം അവർക്കില്ലാതാവുകയും ചെയ്യും. കുരുവി ദേവതയും മുരുകനും നഗരവും യോജി ക്കുന്ന ഈ നോവൽ അത്തരമൊരു സമഗ്രത ലക്ഷ്യമിടുന്നുണ്ട്. 90 കളിലെ പുസ്തക ങ്ങളുടെ ലേ ഔട്ടും ചിത്രശൈലിയും സ്വീകരിക്കുന്നതിലൂടെ ഡിജിറ്റൽ യുഗത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെട്ടത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിരോധം കൂടി എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നു.

കുറ്റാന്വേഷണ നോവലുകൾക്കും സിനിമകൾക്കും മലയാളികളുടെ ഇടയിൽ സ്വീകാര്യത ഏറിയിരിക്കുകയാണ്. അടുത്തകാലത്ത് ഇറങ്ങിയ അഞ്ചാംപാതിര, പാപ്പൻ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണങ്ങളാണ്. ഈ പുതുശൈലിയോട് നീതി പുലർത്തിക്കൊണ്ടാണ് ഈ നോവലിലെ കഥാബീജം വികസിക്കുന്നത്. പ്രകൃതി ഹം എന്ന പ്രമേയത്തെ കൃത്യമായൊരു ഇതിവൃത്തത്തിലൂടെ പരിണാമഗുപ്തിയോടെ അവതരിപ്പിക്കാൻ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്. ഈ നോവൽ ബാലമനസ്സുകളെ മാത്ര മല്ല. മുതിർന്നവരെയും നല്ലവണ്ണം പിടിച്ചിരുത്തുമെന്നത് പ്രശംസനീയം തന്നെ.

ഉണ്ണിയും മുരുകനും ശ്രുതിമോളും കുക്കു എന്ന കീരിയുമാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. നഗരത്തിൽനിന്നും അമ്മാവന്റെ വീട്ടിൽ അവധിക്കാലം ചെലവഴി ക്കുവാൻ എത്തുന്ന ഉണ്ണിയിലും ശ്രുതിയിലും ഗ്രാമാന്തരീക്ഷം ഏറെ കൗതുകമു ണർത്തുന്നുണ്ട്. ഒരവധിക്കാലം അവിടെ ചെലവഴിക്കാനെത്തിയ അവർ പരുക്കേറ്റ കുഞ്ഞുകുരുവിയെ രക്ഷിക്കുന്നു. അതിനു പരിഹാരമായി കുരുവികളുടെ ദേവത അവർക്ക് ഒരു പൊൻ തൂവൽ നല്കുന്നു. ഈ പൊൻ തൂവലിലാണ് കുരുവിദേവതയുടെ മുഴുവൻ ശക്തിയും അടങ്ങിയിരിക്കുന്നത്. ഏത് ആപത്ഘട്ടത്തിലും തൂവൽ എടുത്ത് കുരുവിദേവതയെ വിളിച്ചാൽ രക്ഷിക്കാൻ ഓടിയെത്തുമെന്ന് അവൾ വാഗ്ദാനം ചെയ്യുന്നു.

അമ്മാവന്റെ വീട്ടിൽ നിന്നും ഏറെ ദൂരത്തല്ലാതെയുള്ള മലയിലാണ് ആദിവാസി സമൂഹത്തിൽപ്പെട്ട മുരുകൻ താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ തേനും നെല്ലിക്കയു

മൊക്കെ വില്ക്കാനെത്തുന്ന മുരുകൻ അവർക്ക് അപരിചിതനല്ല. മുരുകൻ മറ്റ് ആദി വാസി കുട്ടികളിൽനിന്നും വ്യത്യസ്തനായിട്ടുള്ളവനും ബുദ്ധിയും ഉത്സാഹവും കാര്യ പാടവവും ഉള്ളവനുമാണ്. അതുകൊണ്ട് മുരുകനോടൊപ്പം കുട്ടികളെ കാട്ടിൽ വിടാനും അവർക്ക് ഒരു ധൈര്യക്കുറവുമില്ല.

മുരുകനോടൊപ്പം കാട്ടിലൂടെ ഉണ്ണിയും ശ്രുതിയും നടത്തുന്ന യാത്രകളിലൂടെ യാണ് നോവലിലെ കഥ വികസിക്കുന്നത്. കാട്ടിലെ മരങ്ങളും കിളികളും ഫലമൂലാദി കളും നിരവധി ജീവജാലങ്ങളും പുഴയും മത്സ്യവുമെല്ലാം കാടനുഭവമായി വിവരിക്കുന്ന തോടൊപ്പം മറ്റൊരു കഥകൂടി ഈ നോവലിൽ വികസിക്കുന്നത് വായനക്കാരുടെ ആകാംക്ഷയെ പിടിച്ചു നിർത്തുന്നു. കാട്ടുകള്ളനായ കടുവ വേലപ്പൻ നടത്തുന്ന കഞ്ചാ വുകൃഷിയും ആനവേട്ടയും മരംവെട്ടലുമെല്ലാം സമകാലഘട്ടത്തിന്റെ നേർക്കാഴ്ച കളാണ്.

കുട്ടികൾ കാടിന്റെ ഉള്ളിലേക്ക് പോകുമ്പോൾ കാണുന്ന കാഴ്ചകൾ അവരെ അമ്പ രിപ്പിക്കുന്നു. പുഴയിലൂടെ ഒഴുകിവരുന്ന പുൽക്കെട്ടുകൾ, കൊള്ളക്കാർ, കഞ്ചാവുകൃഷി, വനമധ്യത്തിലെ കോട്ട, ആനകളുടെ ജഢം, വനമധ്യത്തിലെ ഗുഹാന്തർമുഖം, ചന്ദനമരം കയറ്റിപോകുന്ന ലോറികൾ ഇവയെല്ലാം ചെന്നുനിൽക്കുന്നത് കാടു നശിപ്പിക്കുന്ന ഒരു നാശസംസ്കൃതിയിലേക്കാണ്.

ഒരിക്കൽ കാട്ടുകൊള്ളസംഘത്തിന്റെ പിടിയിൽപ്പെട്ട മൂവരും വളരെ സാഹസിക മായി രക്ഷപ്പെട്ട് ചന്ദനത്തടി കയറ്റിയ അവരുടെ തന്നെ ലോറിയിൽ കയറിപ്പറ്റുകയും നാട്ടിലെത്തിയ ഉടനെ പോലീസിനെ വിളിച്ച് വിവരം നല്കുകയും ചെയ്യുന്നു. എന്നാൽ തുടർദിവസങ്ങളിലെ പത്രങ്ങളിലൊന്നും ആ വാർത്ത ഇടംപിടിക്കാത്തതിൽ അവർ ഏറെ ദുഃഖിതയായിത്തീർന്നു. കുട്ടികൾ പിന്നീട് നോട്ടപ്പുള്ളികളായതിനാൽ ഇനി പുറ ത്തിറങ്ങാൻ പാടില്ല എന്ന് അവരുടെ വീടുകളിലേക്ക് രഹസ്യപ്പോലീസിന്റെ നിർദ്ദേശം എത്തുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ ഒന്നും പരിഗണിക്കാതെ മൂവരും കൊള്ളക്കാ രുടെ സങ്കേതത്തിലേക്ക് വീണ്ടും യാത്ര തിരിക്കുന്നു. കൊള്ളക്കാർ കഞ്ചാവും ര ങ്ങളുമെല്ലാം പുഴയിലൂടെ കടത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം പുല്ലാണ് അവരെ ഈ സാഹസിക യാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. പുല്ലു തേടിപ്പോകുന്ന അവർ ചെന്നത്തു ന്നത് കാട്ടുകള്ളന്മാരുടെ താവളത്തിലാണ്. എന്നാൽ അവർ ചെല്ലുന്നതിനു മുമ്പുതന്നെ ഉണ്ണി പകർത്തിയ ഫോട്ടോയിൽ നിന്നും ലഭിച്ച അറിവിൽ നിന്ന് കാട്ടുകള്ളന്മാരുടെ താവളം തേടി രഹസ്യപ്പോലീസുകാർ കാട്ടിൽ എത്തിയിരുന്നു. എന്നാൽ അവരെ 

കൊള്ളക്കാർ കീഴടക്കി ബന്ധിച്ചിരുന്നു. പോലീസുകാരെ മർദ്ദിക്കുന്ന രംഗം അവർ മറ ഞ്ഞിരുന്നു കാണുന്നു. മാത്രമല്ല അവർ ഈ വിവരം പോലീസിനു നല്കിയ കുട്ടികളെ പിടികൂടാൻ പോവുകയാണെന്നും രഹസ്യവിഭാഗത്തോട് ഉറക്കെ പറയുന്നത് കുട്ടികൾ കേൾക്കുന്നു. കുട്ടികൾ കാട്ടിലെത്തിയ വിവരവും കൊള്ളക്കാർ അറിഞ്ഞു. കൊള്ളക്കാർ പോയ തക്കം നോക്കി കുട്ടികളും കുക്കുവും പോലീസുകാരെ രക്ഷിക്കുന്നു. രഹസ്യവി ഭാഗം പോലീസ് വളരെ തന്ത്രപൂർവ്വം കൊള്ളക്കാരെ കീഴടക്കുന്നു. പിറ്റേദിവസം ആ ഗ്രാമമുണർന്നത് തലയ്ക്ക് ലക്ഷങ്ങൾ വിലപറഞ്ഞിരുന്ന കൊള്ളക്കാർ പിടിയിലായി എന്ന വാർത്തയോടെയാണ്. വിദ്യാഭ്യാസമന്ത്രിയും മാധ്യമങ്ങളും ഗ്രാമം മുഴുവനും പോലീസുകാരെയും കുട്ടികളെയും വരവേല്ക്കുകയും അനുമോദിക്കുകയും ചെയ്യുന്നു.

കേവലം ഒരു കഥ പറച്ചിൽ എന്നതിലുപരി പ്രകൃതി മനുഷ്യബന്ധങ്ങളുടെ കഥ പറ യുന്നതാണ് ഈ നോവൽ.

പരിസ്ഥിതി എന്ന തുറന്ന പാഠപുസ്തകം

പരിസ്ഥിതി പാഠത്തെ വായനക്കാരിൽ പകർന്നു നല്കുന്നതിൽ ഈ നോവൽ വിജ യിച്ചിരിക്കുന്നു. കാടുമായുള്ള ആത്മബന്ധം അറ്റുപോയിട്ടില്ലാത്ത മുരുകനിലൂടെ, അത് നഷ്ടമായിപ്പോയ തലമുറക്ക് പകർന്നുകൊടുക്കും വിധമാണ് ഇതിലെ കഥാഖ്യാനം. നഗ രത്തിൽനിന്നും ഗ്രാമത്തിൽ എത്തുന്ന ഉണ്ണിക്കും ശ്രുതിക്കും ബന്ധുവീടിന്റെ പരിസര ത്തിൽ നിന്നും കിട്ടുന്ന തുച്ഛമായ അറിവിൽ നിന്നും പ്രകൃതിജ്ഞാനത്തിന്റെ വിശാലത യിലേക്ക് വളരാനാകുന്നു. മരങ്ങൾ, പക്ഷിജാലങ്ങൾ, ജന്തു നിരകൾ, ഇതര ജൈവസവി ശേഷതകൾ എന്നിങ്ങനെയുള്ളവയുടെ ഒരു കലവറയായി മാറുന്നു ഈ നോവൽ. ഒരു പക്ഷെ മുതിർന്നവർക്കുപോലും അത്ര പരിചിതമല്ലാത്ത ചില പ്രകൃതിവിചാരങ്ങൾ കുട്ടി കളുടെ സംഭാഷണത്തിലൂടെ ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. അത്തിപ്പഴം, നെല്ലിക്ക, ചേന, ചേമ്പ്, കപ്പ് ഇങ്ങനെ നാട്ടിലും കാട്ടിലുമുള്ള ഫലമൂലാദികളുടെ പേരുകൾ ആംഗ ലേയ ഭാഷയിൽ ഇമേജറികളായി കണ്ടുപഠിച്ച കുട്ടികൾക്ക് ഇതൊരു പുത്തൻ വായനാ നുഭവമാണ് പ്രദാനം ചെയ്യുന്നത്. ആന, നീർനായ, മുതല, മാൻ, പെരുമ്പാമ്പ്, മരംകൊ ത്തി, ഉപ്പൻ, കുയിൽ, കരിയിലപ്പെട, എലി, മുയൽ, കരിങ്കോഴി, കാട്ടുപോത്ത്, പുലി, കേഴമാൻ എന്നിങ്ങനെ ജീവജാലങ്ങളുടെ ഒരു നീണ്ടനിരയെ നോവലിൽ അവതരിപ്പി ക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും സ്വഭാവരീതികളും ഒരു അധ്യാപകന്റെ പാടവത്തോടെ ആവിഷ്ക്കരിക്കാനും നോവലിസ്റ്റിനായിട്ടുണ്ട്. മഞ്ചാടിക്കുരു, ചുവന്ന 

പുല്ല്, ചന്ദനമരം, കൂവക്കാമലയിലെ വൃക്ഷജാലങ്ങൾ, സസ്യലതാദികൾ ഇവയുടെ വർണ്ണനകളും ഇളം മനസ്സിൽ ഇടം നേടുമെന്നത് തീർച്ചയാണ്. മാനവികതയുടെ നവപാഠങ്ങൾ

ഈ നോവലിലെ മുഖ്യകഥാപാത്രങ്ങളായ ഉണ്ണിയും ശ്രുതിയും മുരുകനും വായന ക്കാരന്റെ ഉള്ളിൽ മാനവികതയുടെ അടിപ്പടവുകൾ കെട്ടുകയാണ് ചെയ്യുന്നത്. ജാതിമത ഭേദങ്ങളില്ലാതെ ജനസമൂഹങ്ങളുടെ വ്യതിരിക്തതകളെ മാനിച്ചുകൊണ്ട് നാം തീർത്ത ചില അതിർവരമ്പുകൾ ലംഘിക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. സ്വതവെ കാട്ടിൽ വസി ക്കുന്നവനും കാടിനെ ആശ്രയിച്ചു ജീവിക്കുന്നവനുമായ ആദിവാസി സമൂഹത്തിൽപ്പെട്ട മുരുകനെ ശ്രുതിയുടെയും ഉണ്ണിയുടെയും വീട്ടുകാർ സ്വന്തം കുടുംബത്തെപ്പോലെ യാണ് കാണുന്നതും പരിഗണിക്കുന്നതും. ഹിംസ്രജന്തുക്കളും കൊള്ളക്കാരുമൊക്കെ സ്ഥിതി ചെയ്യുന്ന കാട്ടിലേക്ക് കുട്ടികളെ മുരുകനോടൊപ്പം പറഞ്ഞയയ്ക്കാൻ അവർക്കു യാതൊരു പേടിയുമില്ല. മുരുകന്റെ സാമർത്ഥ്യവും ബുദ്ധിയുമെല്ലാം ഇതിലെ ഒരു ഘടക മെങ്കിലും ഈ ആദിവാസി കോളനിയും അവിടെ വസിക്കുന്ന വിഭാഗവും തങ്ങൾക്കൊരി ക്കലും അന്യരല്ലെന്നും വേർതിരിവുകൾ ഇല്ലാതെതന്നെ അവരെല്ലാം ഒരൊറ്റഭൂമിയുടെ അവകാശികളാണെന്നുള്ള വിശാലബോധം അവർക്കെല്ലാമുണ്ട്. ഊരുകളിൽ പാർക്കുന്ന ജനവിഭാഗത്തെ വേറിട്ടവരായി കാണാൻ അവിടുത്തുകാർ ശ്രമിക്കുന്നില്ല. ഈ വിശാല മാനവികത കുട്ടികളുടെ ഉള്ളിലേക്ക് വായനയിലൂടെ വളരെവേഗം കടന്നുചെല്ലണമെന്നി ല്ലെങ്കിലും ഏവരെയും സ്വീകരിക്കാനുള്ള (Receptivity) മനോഭാവം അവരിൽ വേരുപാ കുമെന്നത് തീർച്ചയാണ്. ഫ്ളാറ്റ് സംസ്ക്കാരത്തിലെ നീന്തൽക്കുളം, പ്ലേഗാർഡൻ, ന്യൂജെൻ ഭക്ഷണശൈലി ഇവയുടെയെല്ലാം വശീകരണത്തിൽ നിന്നും കുട്ടികളെ ഗതിമാ റ്റാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.

സാഹസികതയുടെ സഞ്ചാരപാതകൾ

അനുദിനജീവിതത്തിലെ പ്രതിസന്ധികൾ നെഞ്ചുറപ്പോടെ നേരിടുന്ന തലമുറ നമുക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നിസ്സാരപ്രശ്നങ്ങൾ വലിയ വഴക്കിനു കാരണമാ വുകയും ചെറിയ വൈകാരിക പ്രശ്നങ്ങൾക്ക് ആത്മഹത്യ പരിഹാരമായി കാണുകയും ചെയ്യുന്ന ന്യൂജനറേഷന് ചെറുത്തുനില്പിന്റെയും പിടിച്ചുനില്പിന്റെയും മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കാൻ ഈ നോവലിനാവുന്നുണ്ട്. മുരുകന്റെ സാഹസികത അവന്റെ ജീവിതസാഹചര്യങ്ങളിൽനിന്നും ആർജ്ജിതമാണ്. എന്നാൽ ഉണ്ണിയും ശ്രുതിമോളും നഗരത്തിൽ വളരുന്നവരും സുരക്ഷിതത്വത്തിന്റെ ചില്ലുകൊട്ടാരങ്ങളിൽ പാർക്കുന്നവരു

മാണ്. പുതുതലമുറയുടെ പ്രതീകമായ ഈ നാഗരികരെ സുരക്ഷിത കവചങ്ങളിൽ പുറ ത്തുകൊണ്ടുവരാനും ചെറുത്തുനില്പിന്റെ പ്രകൃതിപാഠങ്ങൾ പകർന്നു നൽകാനും ഈ നോവൽ ശ്രമിക്കുന്നു.

മരുകനോടൊപ്പം ആദ്യനാളുകളിൽ അവർ യാത്ര ചെയ്യുമ്പോൾ ചുറ്റുപാടുകൾ അവരിൽ ഒരുതരം അമ്പരപ്പുണ്ടാക്കുന്നുണ്ട്. എന്നാൽ കാട് നല്കുന്ന ആത്മവിശ്വാസം അവരുടെ വ്യക്തിത്വത്തെകൂടി നിർണ്ണയിക്കുന്നതാണ്. കാടിനെ കൊള്ളയടിക്കുന്ന മനു ഷ്യർക്കെതിരെ സുരക്ഷിതത്വത്തിന്റെ കവചങ്ങൾ ഭേദിച്ച് ഇറങ്ങിപ്പുറപ്പെടാൻ തക്കവിധം കരുത്താർജ്ജിക്കുന്നവരായി മാറുന്നുണ്ട് സ്വതവെ ഭീരുക്കളായിരുന്ന ഉണ്ണിയും ശ്രുതി യും. ബാലമനസിൽ നാം കത്തിച്ചുകൊടുക്കേണ്ട കരുത്തിന്റെ അഗ്നി എപ്രകാരമായിരി ക്കണമെന്ന് നോവലിസ്റ്റിനറിയാം. കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഇക്കാ ര്യത്തിൽ പ്രബുദ്ധരാക്കാൻ പ്രാപ്തമാണ് ഈ നോവൽ.

സമഗ്രതയിലേയ്ക്കുള്ള കാൽവയ്പ്പുകൾ

ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് ഒരാമുഖം കുറിക്കാൻ ഈ നോവലിനാകുന്നുണ്ട്. കുരുവി ദേവത കുട്ടികളുടെ അബോധതലത്തിൽ സൃഷ്ടിക്കുന്ന ദൈവബോധം വളരെ വലുതാണ്. മനുഷ്യന്റെ കഴിവുകൾക്കപ്പുറം അവ നാശ്രയിക്കാൻ ഒരു ശക്തിയുണ്ടെന്ന ചിന്ത സൃഷ്ടിക്കുന്നതുവഴി ദൈവാവബോധത്തിൻ ജാലകങ്ങൾ തുറന്നിടാൻ ഗ്രന്ഥകാരനായിട്ടുണ്ട്. യുവതലമുറയെ വിശ്വാസവഴികൾ പഠി പ്പിക്കാൻ ബുദ്ധിമുട്ടുന്ന സമകാലത്ത് ഈയൊരു കാര്യം വളരെ ലളിതമായി ഈ നോവൽ നിർവ്വഹിച്ചിരിക്കുന്നു.

പ്രകൃതിയെ നശിപ്പിക്കാനുള്ളതല്ല അത് സംരക്ഷിക്കപ്പെടാനുള്ളതാണെന്നും അതിന്റെ സംരക്ഷണമാണ് നാളത്തെ നമ്മുടെ നിലനില്പ്പിനാധാരമെന്നും പരിസ്ഥിതി ബോധവത്ക്കരണത്തിലൂടെയോ പാഠപുസ്തകജ്ഞാനത്തിലൂടെയോ പുതുതലമുറ ഉൾക്കൊള്ളണമെന്നില്ല. എന്നാൽ ഒരു നോവലിലൂടെയോ കഥയിലൂടെയോ മറ്റോ അതു പറഞ്ഞുകൊടുക്കുമ്പോൾ അവർ വളരെ വേഗം അതിനെ സ്വീകരിക്കാൻ തയ്യാറാകും. ഇക്കാര്യം ഇളം മനസ്സുകളിൽ ആഞ്ഞുകൊള്ളും വിധം പതിപ്പിച്ചുറപ്പിക്കാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. പ്രകൃതിയുടെ ഭാഗമായ സഹജീവികളോട് കാണിക്കേണ്ട സഹാനുഭൂതി, ഭൂതദയ, സാഹോദര്യം ഇതെല്ലാം വായനക്കാരിൽ നിറയ്ക്കുവാൻ ഈ നോവൽ പ്രാപ്തമാണ്.

നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്ന ജനങ്ങൾ ഇന്ന് മുഖ്യധാര സമൂഹ ത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇനിയും തീരാത്തൊരു വിടവ് അവശേഷിക്കുന്നുണ്ട്. അത് തീർക്കാനുള്ള ശ്രമം ഈ നോവലിനെ ഉയർമാനവിക ദർശനത്തിലേക്ക് എത്തിക്കു

ചുരുക്കത്തിൽ കാടും നാടും സജീവമാകുന്ന ഒരിടത്തുനിന്നുകൊണ്ട് യുവതലമുറയ്ക്ക് പ്രകൃതിദർശനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകാനുള്ള ശ്രമം വിജയിച്ചിരിക്കു ന്നു. ഈ ആദ്യപടികൾ പിന്നിട്ടുകൊണ്ട് ഇളംതലമുറ ചില മൂല്യങ്ങളിലേക്കും ബോധ്യ ങ്ങളിലേക്കും എത്തുമെന്നത് ഈ നോവലിന്റെ വിജയമാണ്. എത്ര നാഗരികനായാലും കാടിനെ കൈവിടാതെ കാക്കുമെങ്കിൽ നാളെ ഇവിടം സ്വർഗ്ഗമാകും. ദൈവരാജ്യം ഇവി ടെത്തന്നെയുണ്ടെന്ന് നമുക്ക് വ്യക്തമാകും.
 

 

 

Comments

leave a reply

Related News