മലയാളി വൈദികൻ റവ.ഫാദർ ജോൺ ബോയ വെളിയിലിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലമൻ പാപ്പയുടെ ചാപ്ലിനായി നാമനിർദേശം ചെയ്തു.ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി സെൻറ് ഫ്രാൻസിസ് അസ്സീസി ഇടവകാംഗം കൂടിയായ റവ.ഫാദർ ജോൺ ബോയ നിലവിൽ ബുർകിനഫാസോയിൽ വത്തിക്കാൻ നയതന്ത്രപ്രതിനിധിയായി 2021 മുതൽ സേവനമനുഷ്ഠിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിൽ നയതന്ത്രപ്രതിനിധിയായി ഫാ. ജോൺ ബോയലിനെ 2021 ജനുവരിയിലാണ് ഫ്രാൻസിസ് പാപ്പ നിയമിച്ചത്. ആലപ്പുഴ രൂപതയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് ഫാ.ജോൺ ബോയ. ആലപ്പുഴയിലെ വെള്ളാപ്പള്ളി സെൻറ് ഫ്രാൻസിസ് അസ്സീസി ഇടവകാംഗം കൂടിയായ ഫാദർ ജോൺ ബോയ നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള എക്‌ളെസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്നും നയതന്ത്ര പരിശീലനം പൂർത്തിയാക്കിയതിനെത്തുടർ ന്നായിരുന്നു വത്തിക്കാനിൽ നയതന്ത്ര കാര്യാലയത്തിൽ നിന്നും വെല്ലുവിളി നിറഞ്ഞ ബുർക്കിനഫാസോ ദൗത്യം എത്തിയത്. ഇതിലൂടെ മികച്ച നയ തന്ത്ര സേവനം കാഴ്ച വയ്ക്കുവാൻ സാധിച്ചതോടെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ പുതിയനിയമനവും ഫാദർ ജോൺ ബോയയെ തേടിയെത്തിയത്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയുടെ ചാപ്ലിനായി തന്നെ നാമനിർദ്ദേശം ചെയ്തുവെന്ന ശുഭ വാർത്തയാണ് വന്നിരിക്കുന്നത്. സഭ നൽകുന്ന ബഹുമതിയിൽ ഏറെ ആഹ്ലാദവാനാണെങ്കിലും വത്തികാനിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിലവിലെ പാസ്റ്ററൽ നയതന്ത്ര ഉത്തരവാദിത്വ ങ്ങളുമായി ബുർക്കിനഫാസോയിൽ റവ. ഫാ. ജോൺ ബോയ വെളിയിൽ തുടരും
Comments