തിരുവനന്തപുരം/ ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനികളെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നിർവഹിക്കുന്നത് സംബന്ധിച്ച് വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെച്ചൊല്ലിയും പുതിയ വിവാദം. മോദിസർക്കാരിന്റെ ചെങ്കോലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ളയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായാണു അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റണിൽനിന്ന് മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കോൽ ഏറ്റുവാങ്ങിയതെന്ന് തെളിയിക്കുന്ന ആധികാരിക ചരിത്രരേഖകളില്ലെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്റാം രമേശ് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ, ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, അവസാനത്തെ ഗവർണർ ജനറൽ സി.രാജഗോപാലാചാരി എന്നിവർ ചരിത്രത്തിലെവിടെയും ചെങ്കോൽ കൈമാറുന്നത് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പരാമർശിച്ചിട്ടില്ലെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments