Foto

സര്‍വീസ് ചാര്‍ജുയര്‍ത്തി കത്തി വീശി ബാങ്കുകള്‍

✍️ബാബു കദളിക്കാട്

നാടിന്റെ സാമ്പത്തിക നില താറുമാറായത് ബാങ്കുകള്ക്കിപ്പോള്വിഷയമല്ല. 

കോവിഡ് കാലത്തെ കനിവിനു പൂര്ണ്ണവിരാമമിട്ട്  സര്വീസ് ചാര്ജിന്റെ പേരില്വീണ്ടും ഉപഭോക്താക്കളെ പരമാവധി പിഴിഞ്ഞുതുടങ്ങി ബാങ്കുകള്‍. മോറട്ടോറിയത്തിന്റെ അനുബന്ധമായുണ്ടായിരുന്ന ഇളവുകളെല്ലാം പിന്വലിച്ച ശേഷമാണ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്കീശ ചോര്ത്തുന്ന പുതു തന്ത്രങ്ങള്പുറത്തെടുക്കുന്നത്. കുടയെടുക്കാതെ പുറത്തിറങ്ങുന്നവര്മഴ പെയ്യുമ്പോള്ബാങ്കിന്റെ വരാന്തയിലെങ്ങാനും കയറി നില്ക്കേണ്ടി വന്നാല്സര്വീസ് ചാര്ജ്  നല്കേണ്ടിവരുമെന്ന 'ട്രോള്‍' തമാശയാക്കി തള്ളിക്കളയാനാകാത്ത സ്ഥിതിയാണുള്ളതെന്ന് ഇടപാടുകാര്ചൂണ്ടിക്കാട്ടുന്നു.

സൗജന്യമായി നല്കിയിരുന്ന എല്ലാ സംവിധാനങ്ങള്ക്കും ഇനി മുതല്തരക്കേടില്ലാതെ ചാര്ജുകള്ഈടാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരിട്ട് ബാങ്കിലൂടെയോ കാര്ഡ് വഴിയോ ഓണ്ലൈന്വഴിയോ ഉള്ള ഓരോ ട്രാന്സാക്ഷനും ശേഷം ബാങ്കില്നിന്നു ലഭിക്കുന്ന മെസേജ്ബാങ്കിന്റെ പുതിയ ഓഫറുകളും പ്രോഗ്രാമുകളും അറിയിക്കുന്ന മെസേജ് ഇവയൊന്നും ഇപ്പോള്സൗജന്യമായി ലഭിക്കില്ല.കോവിഡ് തീവ്രമായി നിലനില്ക്കുന്നതും നാട്ടിലെ സാമ്പത്തിക നില ഏറ്റവും പരിതാപകരമായതുമൊന്നും ബാങ്കുകള്ക്കിപ്പോള്വിഷയമല്ല.

എസ്എംഎസ് അലര്ട്ടിന് മൂന്ന് മാസത്തേക്ക് 15 രൂപയാണ് പല ബാങ്കുകളുെടയും ചാര്ജ്. പല നിരക്കുകളും ഇതിനിടെ ഉയര്ത്തുകയും ചെയ്തു, മിക്കവാറും രഹസ്യമായിത്തന്നെ.എന്തായാലും, വെബ്സൈറ്റ് പരിശോധിച്ച് പുതിയ നിരക്കുകള്അറിയാം എന്ന എസ്എംഎസ് ചില ബാങ്കുകള്ഉപഭോക്താക്കള്ക്ക് അയക്കുന്നുണ്ട്.മാത്രമല്ല പാദവര്ഷം ഓരോ അക്കൗണ്ടിലും നിന്ന് ഈയിനത്തില്പിടിച്ചെടുത്ത ആകെ തുക എത്രയെന്നും എസ്എംഎസ് വഴി അറിയിച്ചുവരുന്നു.ജിഎസ്ടി തുക വേറെ ഈടാക്കുമെന്നും അറിയിപ്പില്പ്രത്യേകം പറയുന്നുണ്ട്.

വലിയ തുകകള്നിക്ഷേപിക്കുന്നവരും ചെറിയ തുകകള്കൂടുതല്തവണ നിക്ഷേപിക്കുന്നവരും അറിഞ്ഞിരിക്കണം നമ്മുടെ ബാങ്കുകള്ഇപ്പോള്പഴയ പോലെയല്ലെന്ന്. ഓരോ ഇടപാടിനും ചാര്ജുണ്ട്. ശാഖകളിലെ ഇടപാടുകള്മാത്രമല്ല എടിഎം വഴിയുള്ള വിനിമയങ്ങള്‍, മൊബൈല്ട്രാന്സാക്ഷന്സ് തുടങ്ങി മിനിമം ബാലന്സ്  നിലനിര്ത്താത്ത അക്കൗണ്ടുകള്ക്ക് പോലും സര്വീസ് ചാര്ജ് നല്കണം. ടി എമ്മിനു പുറമേ ഡെപ്പോസിറ്റ് മെഷീനുകളിലെയും കണ്വീനിയന്സ് ഫീസ്, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്ക്കു പണം ചോരുന്നുണ്ട്. നവംബര്ഒന്നു മുതല്ഐസിഐസിഐ ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്അനുസരിച്ച്, സാധാരണ ദിവസങ്ങളിലെ ബിസിനസ്സ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും റീസൈക്ലര്മെഷീനുകളില്പണം നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കളില്നിന്ന് കണ്വീനിയന്സ് ഫീസ് ഈടാക്കുന്നു.

ബാങ്ക് ഓഫ് ബറോഡ ക്യാഷ് ഡെപ്പോസിറ്റ് ഫീസ് പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്ന്ന് പിന്വലിച്ചത് താല്ക്കാലിക നടപടി മാത്രം. പൊതുമേഖലാ ബാങ്കുകളൊന്നും ഇത്തരം ചാര്ജുകള്വര്ദ്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയത് ചില രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്നാണ് സൂചന. എന്തായാലും ഐസിഐസിഐ ബാങ്ക് കണ്വീനിയന്സ് ഫീസ് പിന്വലിച്ചിട്ടില്ല.ഓരോ ഇടപാടിലും വഴിക്കു ചോര്ത്തിയെടുക്കുന്നത് 50 രൂപ വീതം. മെഷീനുകളിലെ ക്യാഷ് ഡെപ്പോസിറ്റ് പ്രതിമാസം 10,000 രൂപ കവിഞ്ഞാലും സൗകര്യ ഫീസ് ബാധകമാകും. മറ്റു ബാങ്കുകളും ഇതേ മാര്ഗം സ്വീകരിക്കുമെന്ന കാര്യം വ്യക്തം.

ഒറ്റത്തവണ തിരിച്ചുപിടിക്കല്‍...

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജനങ്ങളെ സഹായിക്കുന്നതിന് ഓഗസ്റ്റില്റിസര്വ് ബാങ്ക് അംഗീകരിച്ച ഒറ്റത്തവണ കടം തിരിച്ചുപിടിക്കല്പദ്ധതിയും പണം സമ്പാദിക്കാനുള്ള അവസരമായി ഉപയോഗിച്ചുവരുന്നുണ്ട് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍.

ചില സ്വകാര്യ ബാങ്കുകള്വായ്പ കുടിശ്ശികയുടെ 0.5 ശതമാനം വരെ പിഴയായി ഈടാക്കുന്നുണ്ടെന്ന് ബാങ്കിംഗ് വ്യവസായ വൃത്തങ്ങള്പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്അധികമായി 35 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ആണ് ഈടാക്കുന്നത്. പുനഃസംഘടിപ്പിച്ച വായ്പകളുടെ ഇനത്തില്‍ 10 ശതമാനം വരെ നഷ്ടം ബാങ്കുകള്ക്കു നേരിടാന്സാധ്യതയുണ്ടെന്ന ന്യായം ചൂണ്ടിക്കാട്ടി ഉയര്ന്ന നിരക്ക് ഈടാക്കുന്ന നീക്കം ന്യായീകരിക്കപ്പെടുകയാണ്.

സേവന നിരക്കുകള്വലിയ വരുമാന സ്രോതസാക്കാന്ബാങ്കുകള്രംഗത്തിറങ്ങിയശേഷം, സൂക്ഷിച്ചില്ലെങ്കില്അനാവശ്യമായി പണം നഷ്ടപ്പെടാനുള്ള പഴുതുകള്ഏറെയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്അഭിപ്രായപ്പെടുന്നു. ആഴ്ചയില്പല തവണ എടിഎമ്മില്നിന്നു പണം പിന്വലിക്കുകയും ഇടയ്ക്കിടെ ബാലന്സ് നോക്കുകയും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്യുന്ന വിനോദം വഴി അക്കൗണ്ട് ശുഷ്കമാകുമെന്ന കാര്യം പലരും ചിന്തിക്കുന്നില്ലഇവയൊക്കെ പണം ചോര്ത്തുന്ന വഴികളാണ്. ഓരോ കടയിലും കയറി മുന്പിന്നോക്കാതെ ഷോപ്പിംഗ് നടത്തി കാര്ഡ് വീശുന്നവരും ഇക്കാര്യങ്ങള്ഓര്മ്മിക്കാറില്ല പലപ്പോഴും.

പണം പിന്വലിക്കുന്നതിന് പല ബാങ്കുകളും വ്യത്യസ്ത രീതിയിലാണ് സര്വീസ് ചാര്ജ്  ഈടാക്കുന്നത്. ചില ബാങ്കുകളില്സൗജന്യമായി പിന്വലിക്കാവുന്നത് അഞ്ചു തവണ മാത്രം. ചിലയിടത്ത് പത്ത്.  25000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്ക്ക് ചെക്ക് ഉപയോഗിക്കാം, ബാക്കിയുള്ള എല്ലാം എടിഎമ്മിലൂടെയും നെറ്റ് ബാങ്കിങിലൂടെയും മറ്റും നടത്താനാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇതില്തന്നെ നിശ്ചിത ഇടപാട് കഴിഞ്ഞാല്സര്വീസ് ചാര്ജ് നല്കണം. സാലറി അക്കൗണ്ടുകളിലെ മിനിമം ബാലന്സും സര്വ്വീസ് ചാര്ജുകളും ഓരോ കമ്പനികളെയും അവര്ആശ്രയിക്കുന്ന ബാങ്കുകളെയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. വാലറ്റുകള്‍, ബഡ്ഡി ആപ്പ് എന്നിവയിലൂടെ പണം കൈമാറുന്നതിന് 25 രൂപ സര്വിസ് ചാര്ജ് നല്കണം.

ഓരോ ബാങ്കിന്റെയും മിനിമം ബാലന്സ് അതത് ബാങ്കുകള്ക്ക് സ്വന്തമായി നിശ്ചയിക്കാം. ബാങ്കിന്റെ പരിപാലന ചെലവ്, ലാഭം തുടങ്ങിയവ പരിഗണിച്ചാണ് നിരക്കുകള്നിശ്ചയിക്കുന്നത്. ഇത് മെട്രോ, റൂറല്‍, അര്ബന്മേഖലകളില്വ്യത്യസ്തമായിരിക്കും. മിനിമം ബാലന്സ് സൂക്ഷിച്ചില്ലെങ്കില്മിക്ക ബാങ്കുകളും ഉപഭോക്താവില്നിന്ന്  സര്വിസ് ചാര്ജ് ഈടാക്കും. സീറോ ബാലന്സ് പദ്ധതികള്വരും കാലങ്ങളില്ബാങ്കുകള്പൂര്ണമായി ഉപേക്ഷിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. നിലവില്സീറോ ബാലന്സ് അക്കൗണ്ടുകളുള്ളവര്ക്ക് ഭാവിയില്പല ബാങ്കിങ് സേവനങ്ങളും നിഷേധിക്കപ്പെടാം.നിലവിലുള്ള അക്കൗണ്ടില്മിനിമം ബാലന്സില്ലെങ്കില്പിഴയുണ്ട്എന്നാല് അക്കൗണ്ട് തന്നെ വേണ്ടെന്ന് വെച്ചാലും നല്കണം സര്വിസ് ചാര്ജ്. 500 മുതല്‍ 1000 വരെയാണ് സേവിങ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്ചില ബാങ്കുകള്ഈടാക്കുന്നത്. കറന്റ് അക്കൗണ്ട് ആണെങ്കില്‍ 1000 രൂപ്.

പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും, 25 ലീഫിന് 75 രൂപയും 50 ലീഫിന് 150 രൂപയും നല്കിയാല്മാത്രമേ ചെക്ക് ബുക്കുകള്ലഭിക്കൂ. പുറമേ സേവന നികുതിയും നല്കണം. പഴയ പാസ് ബുക്കുകള്നഷ്ടപ്പെട്ടാല്പുതിയതു ലഭിക്കാന്‍ 100 രൂപ മുതല്‍ 150 രൂപ വരെയും ഈടാക്കുന്നു. ബാങ്കില്നിന്നു ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് 100 രൂപ മുതല്‍ 300 രൂപ വരെ ചാര്ജ് വരും.നിശ്ചിത കാലത്തേക്ക് ഇടുന്ന പണത്തില്നിന്ന് ലോണ്എടുക്കാനുള്ള സഹായം എല്ലാ ബാങ്കുകളും നല്കുന്നുണ്ട്. എന്നാല്രേഖപ്പെടുത്തിയ കാലയളവിന് മുമ്പേ പണം പിന്വലിച്ചാല്പലിശയില്നഷ്ടം സംഭവിക്കും.

ചെക്ക് മടങ്ങുന്നത് ക്രിമിനല്കുറ്റമാകാമെന്നതിനു പുറമേ ചെക്ക് മുടങ്ങിയാല്അതിന് പിഴയും നല്കേണ്ടി വരും. മാസത്തില്ഒരു തവണ ചെക്ക് മുടങ്ങിയാല്‍ 100 

ചെക്ക് മടങ്ങുന്നത് ക്രിമിനല്കുറ്റമാകാമെന്നതിനു പുറമേ ചെക്ക് മുടങ്ങിയാല്അതിന് പിഴയും നല്കേണ്ടി വരും. മാസത്തില്ഒരു തവണ ചെക്ക് മുടങ്ങിയാല്‍ 100 രൂപ മുതല്‍ 350 രൂപ വരെ പിഴ നല്കണം. ഒന്നില്കൂടുതല്തവണ ഇത് ആവര്ത്തിച്ചാല്‍ 750 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കും. പതിനായിരം രൂപ വരെയുള്ള ചെക്ക് കളക്ഷന് 50 രൂപയും ഒരു ലക്ഷം വരെയുള്ളതിന് 100 രൂപയും സര്വിസ് ചാര്ജ് നല്കണം. ഇതിനും മുകളിലുള്ള തുകകള്ക്ക് 200 രൂപയാണ് ഈടാക്കുന്നത്.  5000 രൂപ വരെയുള്ള ഡിഡിയ്ക്ക് 25 രൂപയാണ് സര്വിസ് ചാര്ജ്. പതിനായിരം രൂപയ്ക്ക് മുകളിലും ഒരു ലക്ഷത്തിന് ഇടയിലുമാണെങ്കില്ഓരോ ആയിരത്തിനും അഞ്ച് രൂപ നിരക്കിലും അതിന് മുകളിലാണെങ്കില്നാലു രൂപ നിരക്കിലും ചാര്ജ് നല്കണം.

 

നോട്ടുകള്കീറുകയോ, കറ ഉണ്ടാകുകയോ ചെയ്താല്‍, ഉപയോഗിക്കാന്കഴിയാത്ത രീതിയില്കേടു പറ്റിയവയെല്ലാം പഴയ നിയമ പ്രകാരം ചില ബാങ്ക് ശാഖകളില്സൗജന്യമായി മാറ്റി ലഭിക്കുമായിരുന്നു. എന്നാല്ഇപ്പോള്നോട്ടുകള്മാറുന്നതിന് സേവന നിരക്കുകളുണ്ട്. 20 നോട്ടുകള്അല്ലെങ്കില്അയ്യായിരം രൂപ വരെ സൗജന്യമായി മാറാന്കഴിയും. അതിന് മുകളില്ഓരോ നോട്ടിനും രണ്ട് രൂപ അല്ലെങ്കില്വലിയ നോട്ടുകള്ക്ക് അഞ്ച് രൂപ എന്നിങ്ങനെ ഈടാക്കും.

 

കാര്ഡ് ഇപ്പോള്താരമല്ല

പല നിറങ്ങളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകള്സ്റ്റാറ്റസ് സിംബലായിരുന്നു കുറേക്കാലം മുമ്പു വരെ. ഓരോ ബാങ്കും കസ്റ്റമര്മാരെ ആകര്ഷിക്കാന്പലതരം ഓഫറുകളോടെ വിവിധ കാര്ഡുകള്വിപണിയിലെത്തിച്ചു. ലക്ഷങ്ങളുടെ ക്രെഡിറ്റ്, ഇന്ഷുറന്സ് എന്നിവ തുടങ്ങി  വിമാനത്താവളങ്ങളില്സൗജന്യങ്ങള്‍, ഓണ്ൈലന്ഷോപ്പിങ്ങിന് ആനുകൂല്യങ്ങള്ഉള്പ്പെടെയുള്ള പല നേട്ടങ്ങള്സമ്മാനിച്ചു ഇവയിലൂടെ. പല ബാങ്കുകളും തികച്ചും സൗജന്യമായാണ് കാര്ഡുകള്നല്കിയത്.

പിന്നീട് പ്രീമിയം കാര്ഡുകള്ക്ക് വാര്ഷിക ഫീസ് ഈടാക്കിത്തുടങ്ങി.തുടര്ന്ന് സാധാരണ കാര്ഡുകള്ക്കും വാര്ഷിക ഫീസ് വന്നു. ഇപ്പോഴാകട്ടെ കാര്ഡ് ഉപയോഗിച്ചുള്ള ഓരോ സേവനത്തിനും ചാര്ജുണ്ട്. പിന്നമ്പര്മാറ്റല്‍, ബാലന്സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കല്തുടങ്ങിയവ പൂര്ണമായി ഫ്രീ സര്വിസ് വഴി എടിഎമ്മില്നടത്താമായിരുന്നു. എന്നാല്ഇപ്പോള്അങ്ങനെയല്ല. ഇത്തരം സര്വീസുകളെല്ലാം എടിഎമ്മില്ഉള്പ്പെടുത്തിയിട്ടുള്ള സൗജന്യ ഇടപാടിന്റെ പരിധിയില്വരുന്നവയാണ്. ഇവ അത്യാവശ്യമാണെങ്കില്മാത്രം എടിഎമ്മിലൂടെ നടത്തണമെന്നര്ത്ഥം.അല്ലെങ്കില്‍ പണം ചോരും.

കാര്ഡ് നല്കി പേമെന്റ് നടത്താന്കഴിയുന്നിടത്തെല്ലാം  അത് ഉപയോഗിക്കാനാണ് കോവിഡ് വന്നതോടെ ഉദ്ബോധിപ്പിക്കപ്പെട്ടത്. സൈ്വപ്പിങ്ങിന് പ്രത്യേകം ചാര്ജ് ഈടാക്കില്ല. വളരെ എളുപ്പമാണ് ഇതിന്റെ ഉപയോഗം. പിന്നമ്പര്ടൈപ്പ് ചെയ്യുന്നതിന് മുമ്പെ നിശ്ചിത തുക തന്നെയാണോ അതില്രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം. മൂന്ന് തവണയില്കൂടുതല്പിന്നമ്പര്തെറ്റായി നല്കരുത്. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്പിന്നമ്പര്മാറ്റി സെറ്റ് ചെയ്യുന്നതാണഭികാമ്യം. പിന്നമ്പര്മറന്ന് പോകാന്സാധ്യതയുണ്ടെങ്കില്മൊബൈലിലോ ബാഗിലോ എഴുതി സൂക്ഷിക്കാം. പക്ഷേ, കാര്ഡിനു പിന്നില്എഴുതി വയ്ക്കരുത്.ബാങ്കില്നിന്നാണെന്നും മറ്റും പറഞ്ഞു വിളിച്ച് കാര്ഡ് നമ്പരോ പിന്നമ്പരോ കാര്ഡിന്റെ പിന്നില്കാണുന്ന മൂന്നക്ക നമ്പറായ സിവിവിയോ  ചോദിച്ചാല്കൊടുക്കരുതെന്ന കാര്യം ഇപ്പോഴും പലരും മറന്ന് അബദ്ധത്തില്പെടുന്നുണ്ട്. കാര്ഡ് നഷ്ടപ്പെടുകയോ ദുരുപയോഗം  ചെയ്യപ്പെട്ടതായി സംശയമുണ്ടാവുകയോ ചെയ്താല്ഉടന്ബാങ്കില്വിവരം അറിയിച്ചു കാര്ഡ് ബ്ലോക്ക് ചെയ്യുക.

പരമ്പരാഗത ബാങ്കിങ് ഇടപാടുകളേ നടത്തൂ എന്ന പിടിവാശിക്ക് ഇനി പ്രസക്തിയില്ല. നെറ്റ് ബാങ്കിങ്, ഓണ്ലൈന്ബാങ്കിങ്, മൊബൈല്ബാങ്കിങ് തുടങ്ങിയവയിലേക്ക് മാറാത്തപക്ഷം കറന്സി ക്ഷാമത്താല്ഭാവിയില്ഇടപാടുകള്നടത്താന്കഴിയാതെ വന്നേക്കാം. ഇന്റര്നെറ്റ് ബാങ്കിങ് പരിചയിച്ചിട്ടില്ലാത്തവര്ക്ക് എത്രയും വേഗം അവ പരിശീലിക്കാതെ പറ്റില്ല.നിലവില്എല്ലാ എടിഎമ്മുകളുടെയും പരിപാലന ചെലവ് കൂടി. എടിഎമ്മില്പണം നിറയ്ക്കാനുള്ള ചെലവും വര്ധിച്ചുഇന്നത്തെ മാതൃകയിലുള്ള എടിഎമ്മുകള്ഭാവിയില്നാമമാത്രമായേക്കാം.

 

ലോക്കര്വാടകയും ഉയരെ

സുരക്ഷിത നിക്ഷേപ ലോക്കറുകള്ക്കുള്ള വാടക ചാര്ജ് എല്ലാ ബാങ്കുകളും ഏതാനും മാസങ്ങള്ക്കുള്ളില്ഉയര്ത്തി. എസ്ബിഐയുടെ ചെറിയ ലോക്കറിന്റെ വാടക: നഗരം / മെട്രോ: 2000 രൂപ + ജിഎസ്ടി. ഗ്രാമീണ, അര്ദ്ധ നഗരങ്ങള്‍: 1500 രൂപ + ജിഎസ്ടി. മീഡിയം ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 4000 രൂപ + ജിഎസ്ടി .ഗ്രാമീണ, അര്ദ്ധ നഗരങ്ങള്‍: 3000 രൂപ + ജിഎസ്ടി. വലിയ ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 8000 രൂപ + ജിഎസ്ടി.ഗ്രാമീണ, അര്ദ്ധ നഗരങ്ങള്‍: 6000 രൂപ + ജിഎസ്ടി. എസ്ബിഐയുടെ എക്dട്രാ ലാര്ജ് ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 12000 രൂപ + ജിഎസ്ടി . ഗ്രാമീണ, അര്ദ്ധ നഗരങ്ങള്‍: 9000 രൂപ + ജിഎസ്ടി.

ചെറുതും ഇടത്തരവുമായ ലോക്കറുകള്ക്ക് 500 രൂപ + ജിഎസ്ടിയാണ് എസ്ബിഐ ഒറ്റത്തവണ ലോക്കര്രജിസ്ട്രേഷന്ചാര്ജായി ഈടാക്കുന്നത്. വലുതും അധികം വലുതുമായ ലോക്കറുകള്ക്ക് 1,000 രൂപയും ജിഎസ്ടിയും നല്കണം. കൂടാതെ എല്ലാ ലോക്കറുകള്ക്കും സൗജന്യമായി 12 സന്ദര്ശന ചാര്ജുകള്എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനുശേഷം ഓരോ സന്ദര്ശനത്തിനും 100 രൂപ + ജിഎസ്ടി ഈടാക്കും. വര്ഷത്തില്ഒരിക്കലെങ്കിലും പ്രവര്ത്തിപ്പിച്ചിട്ടില്ലെങ്കില്റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) ചട്ടമനുസരിച്ച് ബാങ്കുകള്ക്ക് ലോക്കര്തുറക്കാം.

 

മറക്കല്ലേ സാമ്പത്തിക അച്ചടക്കം

ഓണ്ലൈന്തട്ടിപ്പ് വഴി അക്കൗണ്ടിലെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാല്നെറ്റ് ബാങ്കിങ് സംബന്ധിച്ച ഭയം സാധാരണക്കാര്ക്കുണ്ട്. ഇത്തരം ഭയമുള്ളവര്നെറ്റ് ഇടപാടുകള്ക്ക് മാത്രമായി മറ്റൊരു അക്കൗണ്ട് തുറന്ന് ചെറിയ തുക അതില്നിക്ഷേപിക്കാം. ഉദാഹരണത്തിന് പ്രതിമാസം അയ്യായിരം രൂപയുടെ ബില്ലുകള്ആണ് അടയ്ക്കേണ്ടതെങ്കില്‍  അത്രയും പണം മാത്രം ചെക്ക് മുഖേന പ്രധാന അക്കൗണ്ടില്നിന്ന് പേമെന്റ് അക്കൗണ്ടിലേക്ക് മാറ്റുക. ഏതെങ്കിലും രീതിയില്ഓണ്ലൈന്തട്ടിപ്പുകള്നടന്നാല്നഷ്ടം പരിമിതമാകും. പ്രധാന അക്കൗണ്ട്, നെറ്റ് ബാങ്കിങ്ങുമായി ബന്ധപ്പെടുത്തേണ്ടെന്നതാണ് മറ്റൊരു ഗുണം.

കൈയില്കൂടുതല്‍  പണം കൊണ്ടുനടക്കാതെ  ആവശ്യം വരുമ്പോള്എടിഎമ്മില്നിന്ന് പിന്വലിച്ച് കാര്യം നടത്തണമെന്നാണ് ബാങ്കുകള്കുറച്ചു കാലം മുമ്പു വരെ ഉപദേശിച്ചത്. എല്ലാ പണമിടപാടുകള്ക്കും എടിഎമ്മിനെ ആശ്രയിക്കുന്ന പ്രവണത അതോടെ വ്യാപകമായി. പണം കളവ് പോകുമെന്ന പേടിയോ, കൂടുതല്പണം നോട്ടുകളായി കൈയില്കരുതുന്നതിന്റെ ടെന്ഷനോ അനുഭവിക്കാതെയുള്ള എടിഎം സ്വാതന്ത്ര്യം മിക്കവരും ആസ്വദിക്കുകയും ചെയ്തു.ഇതിനിടയിലാണ് ബാങ്കുകള്പുതിയ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയത്. കോവിഡ് കാലത്ത് മാറ്റങ്ങള്അതിവേഗമായി.

ഓരോ തവണയും പണം പിന്വലിക്കുന്നത് ഏതൊക്കെ ആവശ്യങ്ങള്ക്കാണെന്നു വിശകലനം ചെയ്തിരിക്കണം. ഇവയില്ഡിജിറ്റല്പേമെന്റ്  സാധ്യമായിരുന്ന കാര്യങ്ങള്കണ്ടെത്തണം. വാഹനത്തിന് ഇന്ധനം അടിക്കാനും സൂപ്പര്മാര്ക്കറ്റില്നിന്ന് സാധനങ്ങള്വാങ്ങാനും മറ്റും ഡിജിറ്റല്പേമെന്റ് ആണ് നന്ന്വൈദ്യുതി ബില്ല്, ടെലഫോണ്ബില്ല് തുടങ്ങിയവയ്ക്കും  ഓണ്ലൈന്ആകാം. ഇതോടെ എടിഎമ്മിലൂടെ നോട്ടുകള്ഇടയ്ക്കിടെ പിന്വലിക്കുന്നത് കുറയ്ക്കാം

ജോലിക്കാരിയുടെ വേതനം, പച്ചക്കറികടയിലും മറ്റും കൊടുക്കേണ്ടത്, യാത്രക്കൂലി എന്നിങ്ങനെ ഓരോ മാസവും പണമായി തന്നെയുള്ള ചെലവുകള്ഉണ്ടാകും. ഒരു മാസത്തെ ശരാശരി കണക്കാക്കി തുക ആദ്യം തന്നെ ബാങ്കില്നിന്നു ചെക്ക് വഴി പിന്വലിച്ച് സൂക്ഷിക്കുന്നതാകും നന്ന്. ആശുപത്രിച്ചെലവ് പോലെ പെട്ടന്ന് ആവശ്യം വന്നാല്ഉപയോഗിക്കാന്കറന്സിയായി കുറച്ച് പണം വീട്ടില്സൂക്ഷിക്കുകയും വേണം.എന്നാല്‍, കരുതല്തുക അമിതമാകരുത്. പണം പിന്വലിക്കുന്നതിലും ചെലവാക്കുന്നതിലും സാമ്പത്തിക അച്ചടക്കം പ്രധാനം. സര്വീസ് ചാര്ജുകള്ഉള്പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അത്യാവശ്യ വിവരവും അനിവാര്യം.

Comments

leave a reply

Related News